താരിഫ് ഭീഷണികൾക്കിടയിലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ട്രംപ് ഭരണകൂടത്തിന് ആശങ്ക; അതൃപ്തി പരസ്യമാക്കി അമേരിക്ക, ഉരുളയ്ക്ക് ഉപ്പേരി പോലെ സംയുക്ത പ്രസ്താവന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ ഇറക്കുമതി തീരുവ ഭീഷണികൾക്കിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപരമായ വ്യാപാര കരാറിൽ ഒപ്പിട്ടത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്കിടയിലും ഇരുപക്ഷവും തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ധാരണയിലെത്തിയത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കരാർ യാഥാർത്ഥ്യമായതിന് പിന്നാലെ അമേരിക്ക പുറപ്പെടുവിച്ച പ്രതികരണം ഈ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം നൽകുന്നത് യൂറോപ്യൻ യൂണിയനാണെന്ന രൂക്ഷമായ ആരോപണമാണ് അമേരിക്ക ഉന്നയിച്ചത്. യുദ്ധം മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ അമേരിക്ക വലിയ പരിശ്രമങ്ങൾ നടത്തുമ്പോൾ യൂറോപ്യൻ യൂണിയൻ വിപരീത ദിശയിൽ സഞ്ചരിക്കുന്നുവെന്നാണ് വാഷിംഗ്ടണിന്റെ വാദം. ഇന്ത്യയുമായുള്ള യൂറോപ്പിന്റെ അടുപ്പം തങ്ങളുടെ വ്യാപാര താല്പര്യങ്ങളെയും ആഗോള സ്വാധീനത്തെയും ബാധിക്കുമോ എന്ന ഭയം അമേരിക്കൻ പ്രതികരണങ്ങളിൽ നിഴലിക്കുന്നുണ്ട്.

അമേരിക്കയുടെ വിമർശനങ്ങൾക്ക് സംയുക്ത പ്രസ്താവനയിലൂടെ ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയാണ് യൂറോപ്യൻ യൂണിയൻ മറുപടി നൽകിയത്. യുക്രെയ്ൻ-റഷ്യ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കേണ്ടതാണെന്ന യൂറോപ്യൻ യൂണിയന്റെ നിലപാട് പ്രസ്താവനയിൽ എടുത്തുപറഞ്ഞു. അമേരിക്കൻ നിലപാടുകളെ പൂർണ്ണമായും പിന്തുണയ്ക്കാതെ തന്നെ സമാധാനത്തിനായി സ്വന്തം നിലയ്ക്ക് നീങ്ങുമെന്ന സൂചനയാണ് ഇതിലൂടെ യൂറോപ്യൻ യൂണിയൻ നൽകിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ ഭീഷണികളെ വകവെക്കാതെ യൂറോപ്പുമായി സഹകരിക്കുന്നത് വലിയൊരു നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെടുന്നു.

Also Read

More Stories from this section

family-dental
witywide