ഇന്ത്യയിലെ യുവജനങ്ങളുടെ ചിത്രം സമൃദ്ധിയും ക്ഷാമവും, വാഗ്ദാനങ്ങളും വഴിതെറ്റലും ചേർന്നൊരു വിരുദ്ധതകളുടെ കഥയാണ് എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞയായ ജോൺ റോബിൻസൺ ‘ പറഞ്ഞതുപോലെ, “ഇന്ത്യയെക്കുറിച്ച് നിങ്ങൾ ശരിയായി പറയുന്ന ഏതു കാര്യത്തിനും വിപരീതവും സത്യമാണ്.” ആ വൈരുധ്യത്തെ ഏറ്റവും വ്യക്തമായി കാണിക്കുന്ന പഠനങ്ങളിൽ ഒന്നാണ് അസിം പ്രേംജി സർവകലാശാലയുടെ പുതിയ സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ട് പുറത്ത്.
15 മുതൽ 29 വയസ്സ് വരെയുള്ള 36.7 കോടി യുവാക്കൾ ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയാണ്. ഇന്ത്യയിലെ തൊഴിൽപ്രായക്കാരുടെ ഏകദേശം മൂന്നിൽ ഒരുഭാഗമാണിത്. എന്നാൽ, ഇവരിൽ 26.3 കോടി പേർ വിദ്യാഭ്യാസത്തിലല്ല, അവർ ഭാവിയിലെ തൊഴിലാളിശക്തിയാണ്. ഇത് കിഴക്കൻ ഏഷ്യയിലെ സാമ്പത്തിക അത്ഭുതങ്ങൾക്ക് കരുത്തായ ജനസംഖ്യാ നേട്ടം പോലെയാണ്. എന്നാൽ ഈ കണക്കുകളുടെ അടിയിൽ ആശങ്കാജനകമായ യാഥാർത്ഥ്യങ്ങളുണ്ട്.
ആദ്യം നോക്കുമ്പോൾ പ്രതീക്ഷയ്ക്ക് ഇടയുണ്ട്. നാലു ദശാബ്ദങ്ങളിൽ ഇന്ത്യയുടെ വിദ്യാഭ്യാസ രംഗം വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഹൈസ്കൂളിലും കോളേജുകളിലും ചേരുന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിച്ചു. ലിംഗ വ്യത്യാസം കുറയുകയും ജാതി അടിസ്ഥാനത്തിലുള്ള തടസ്സങ്ങൾ കുറയുകയും ചെയ്തു. 2007 മുതൽ 2017 വരെ ഏറ്റവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഉയർന്ന വിദ്യാഭ്യാസ പ്രവേശനം 8%ൽ നിന്ന് 17% ആയി. കൂടുതൽ വിദ്യാഭ്യാസവും ബന്ധവുമുള്ള ഒരു തലമുറ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നു. യുവ തൊഴിലാളികൾ കൃഷിയിൽ നിന്ന് വേഗത്തിൽ മാറി നിർമ്മാണവും സേവന മേഖലകളും തേടുന്നു.
എന്നാൽ ഇത് ഒരു ജനസംഖ്യാ നേട്ടത്തിന്റെ മാതൃകപോലെയാണ്. “ഇത്രയും വിദ്യാഭ്യാസവും ബന്ധവും ഒരുമിച്ച് നേടിയ യുവ ഇന്ത്യൻ തലമുറ ഇതുവരെ ഉണ്ടായിട്ടില്ല എന്നു വരെ റിപ്പോർട്ട് പറയുന്നു.എന്നാൽ ഇതിൻ്റെ മറുപുറം എന്തെന്നു വെച്ചാൽ വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിൽ മേഖലയിലേക്ക് മാറുന്ന പ്രക്രിയ തകരാറിലായിരിക്കുകയാണ്. ബിരുദധാരികളിലെ തൊഴിലില്ലായ്മ വളരെ ഉയർന്ന നിലയിലാണ്. കഴിഞ്ഞ അഞ്ചുവർഷം മതിയായ ശമ്പള ജോലികൾ സൃഷ്ടിച്ചിട്ടില്ല. 15-25 വയസ്സുള്ള ബിരുദധാരികളിൽ ഏകദേശം 40% പേരും, 25-29 വയസ്സുകാരിൽ 20% പേരും തൊഴിൽരഹിതരാണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരേക്കാൾ ഇത് വളരെ കൂടുതലാണ്. ഒരുവർഷത്തിനുള്ളിൽ സ്ഥിരമായ ജോലി നേടുന്നത് വളരെ കുറച്ചുപേർക്കാണ്. ഇതിൽ ചിലത് തൊഴിൽ വിപണിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. യുവാവായിരിക്കുമ്പോൾ കൂടുതൽ നല്ല ജോലി കാത്തിരിക്കാനും തൊഴിലില്ലായ്മ രേഖപ്പെടുത്താനും ആളുകൾ തയാറാകുന്നു. ഇരുപതുകളുടെ അവസാനം പലരും ജോലി കണ്ടെത്തുന്നു. കാലക്രമത്തിൽ തൊഴിലില്ലായ്മ കുറയുന്നു.
ആദ്യഘട്ട തൊഴിലില്ലായ്മ “ആഗ്രഹവും അവസരവും തമ്മിലുള്ള പൊരുത്തക്കേട്” കൊണ്ടാണ്. പിന്നീട് ആളുകൾ യാഥാർത്ഥ്യത്തിന് ഒത്തു ചേർന്ന് ലഭിക്കുന്ന ജോലികൾ സ്വീകരിക്കുന്നു. ഇത് പുതിയ പ്രശ്നമല്ല. 1969-ൽ തന്നെ ഇന്ത്യയിലെ ബിരുദധാരികളുടെ തൊഴിലില്ലായ്മയെക്കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. 1983 മുതൽ 2023 വരെ ഇത് 35-40% നിരക്കിൽ തുടരുകയാണ്.മാറ്റം വന്നിരിക്കുന്നത് പ്രശ്നത്തിന്റെ വലുപ്പമാണ്. ഇന്ത്യ ഓരോ വർഷവും ഏകദേശം 50 ലക്ഷം ബിരുദധാരികളെ സൃഷ്ടിക്കുന്നു, എന്നാൽ 28 ലക്ഷം പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. തൊഴിൽ വിപണിയുടെ വലിയ ചിത്രം കൂടിയും പുറത്തു വരികയാണ്. പാൻഡെമിക്കിന് ശേഷമുള്ള രണ്ട് വർഷത്തിൽ 8.3 കോടി പുതിയ ജോലികൾ ഉണ്ടായി. ആകെ തൊഴിൽ 49 കോടിയിൽ നിന്ന് 57.2 കോടിയായി.
എന്നാൽ ഇതിൽ പകുതിയോളം കൃഷി മേഖലയിലാണ്. ജോലി ഉണ്ടാകുന്നുവെങ്കിലും പക്ഷേ ജീവിതം മാറ്റുന്ന തരത്തിലുള്ളതല്ല. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുന്നുവെങ്കിലും വെല്ലുവിളികൾ ഒരുപാടാണ്. ഒരു വശത്ത്, വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഐ.ടി., ഓട്ടോമൊബൈൽ നിർമ്മാണം, ബിസിനസ് സേവനങ്ങൾ എന്നിവയിൽ ജോലി നേടുന്നു. മറ്റൊരു വശത്ത്, കൂടുതൽ സ്ത്രീകൾ സ്വയംതൊഴിലും വേതനമില്ലാത്ത കുടുംബ ജോലികളിലുമാണ്. ഇത് അവസരമല്ല, ആവശ്യകതയാണ് സൂചിപ്പിക്കുന്നത്.
1991-ൽ ഏകദേശം 1,600 കോളേജുകളും സർവകലാശാലകളും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അത് 70,000-ഓളം ആയി. ഇവയിൽ 80% സ്വകാര്യ സ്ഥാപനങ്ങളാണ്. എന്നാൽ അധ്യാപകരുടെ കുറവും പ്രദേശവ്യത്യാസങ്ങളും നിലനിൽക്കുന്നു. പാവപ്പെട്ടവരുടെ പങ്കാളിത്തം വർധിച്ചെങ്കിലും എഞ്ചിനീയറിംഗ്, മെഡിസിൻ പോലുള്ള കോഴ്സുകൾ ഇപ്പോഴും ചെലവേറിയതാണ്. വൊക്കേഷണൽ പരിശീലനം വളർന്നെങ്കിലും ജോലിയുമായി ബന്ധം ദുർബലമാണ്.
ഇതോടൊപ്പം ചില ആശങ്കകളും ഉണ്ട്. കുടുംബത്തെ സഹായിക്കാൻ ജോലി ചെയ്യേണ്ടതുണ്ടെന്ന കാരണം കൊണ്ട് 2017 മുതൽ ഉയർന്ന വിദ്യാഭ്യാസത്തിലുള്ള യുവപുരുഷന്മാരുടെ പങ്കാളിത്തം കുറഞ്ഞു. ഇപ്പോൾ ബിരുദധാരികളും കുടുംബ കൃഷിയിലും ബിസിനസ്സിലും ജോലി ചെയ്യുന്നു. ഇത് മുമ്പ് സ്ത്രീകളുടെ മേഖലയായിരുന്നു.
പ്രവാസം ഒരു പ്രധാന മാർഗമായി മാറിയിട്ടുണ്ട്. ബിഹാർ, ഉത്തരപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്, കർണാടക പോലുള്ള വികസിത സംസ്ഥാനങ്ങളിലേക്ക് യുവാക്കൾ ജോലി തേടി പോകുന്നു. ഇത് അവസരവ്യത്യാസങ്ങളെ വ്യക്തമാക്കുന്നു. ഇന്ത്യ വിദ്യാഭ്യാസം വിപുലീകരിച്ചു, പ്രവേശനം വർധിപ്പിച്ചു. എന്നാൽ ഉൽപാദനക്ഷമവും നല്ല ശമ്പളമുള്ള ജോലികൾ സൃഷ്ടിക്കുന്നതിൽ പിന്നിലാണ്.സാമ്പത്തിക വളർച്ചയുടെ മാതൃകയും ഇതിന് കാരണമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
കിഴക്കൻ ഏഷ്യ പോലെ നിർമ്മാണ മേഖലയെ ആശ്രയിക്കാതെ, ഇന്ത്യ സേവനമേഖലയിലാണ് വളർന്നത്. പ്രത്യേകിച്ച് ഐ.ടി.ഇതിൻ്റെ ഫലമായി, വിദ്യാഭ്യാസമുള്ളവർക്ക് അവസരങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവർക്കുള്ള വഴികൾ കുറവാണ്.കൂടാതെ, ഇന്ത്യയുടെ ജനസംഖ്യയുടെ 70% തൊഴിൽ പ്രായക്കാർ. എന്നാൽ 2030 മുതൽ ഇത് കുറഞ്ഞുതുടങ്ങും. അതിനാൽ വെല്ലുവിളി ജോലികൾ സൃഷ്ടിക്കുന്നതല്ല. ശരിയായ ജോലികൾ വേഗത്തിൽ സൃഷ്ടിക്കുന്നതാണ് മാർഗം. എഐ മുന്നേറ്റവും പ്രാരംഭ വൈറ്റ്-കോളർ ജോലികളെ ബാധിക്കാം, ഇത് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കും.
ഈ വലിയ, വിദ്യാഭ്യാസമുള്ള യുവജനങ്ങളെ ഫലപ്രദമായി തൊഴിൽ മേഖലയിലേക്ക് ഉൾപ്പെടുത്താനായാൽ മാത്രമേ ജനസംഖ്യാ നേട്ടം സാമ്പത്തിക നേട്ടമാകൂ. കൂടുതൽ ശമ്പള ജോലികൾ, വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ബന്ധം, സ്കൂളിൽ നിന്ന് ജോലിയിലേക്കുള്ള മാറ്റം എളുപ്പമാക്കൽ, അസംഘടിത തൊഴിലാളികൾക്ക് സംരക്ഷണം തുടങ്ങിയവയാണ് ഇതിനുള്ള പരിഹാരങ്ങൾ.
India’s youth are more educated than ever; so why are so many losing their jobs?















