യുദ്ധക്കെടുതിയിൽ ഇറാൻ: 181 കുട്ടികളടക്കം ആയിരത്തിലധികം മരണം, അയ്യായിരത്തിലേറെ പേർക്ക് പരുക്ക്

ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത സേന ഇറാനിൽ നടത്തുന്ന ആക്രമണങ്ങളിൽ ശനിയാഴ്ചയ്ക്ക് ശേഷം ഇറാനിൽ കുട്ടികളടക്കം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി’ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ഉച്ചവരെ 181 കുട്ടികളടക്കം കുറഞ്ഞത് 1,097 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

കൂടാതെ, നൂറോളം കുട്ടികളുൾപ്പെടെ 5,400-ലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രാഥമികമായ റിപ്പോർട്ട് മാത്രമാണെന്നും, മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട നൂറുകണക്കിന് ആളുകളുടെ വിവരങ്ങൾ കൂടി തങ്ങൾ പരിശോധിച്ചു വരികയാണെന്നും സംഘടന അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 104-ലധികം ആക്രമണങ്ങൾ നടന്നതായും ഇവയിൽ പലതും ജനവാസ മേഖലകളെയും മെഡിക്കൽ സെന്ററുകളെയും ബാധിച്ചതായും റിപ്പോർട്ടുണ്ട്. 

യുദ്ധത്തിൻ്റെ ആദ്യദിനം ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ എലിമെന്ററി സ്കൂളിലുണ്ടായ മിസൈൽ ആക്രമണത്തിൽ 160-ലധികം കുട്ടികളും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ആദ്യഘട്ട ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടു. നിലവിൽ ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾക്കും വ്യോമപാതയ്ക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണതോതിലുള്ള വിവരങ്ങളും മരണ സംഖ്യകളുമടക്കം പുറത്തുവരാൻ വൈകുന്നുണ്ട്.

Iran in the throes of war: Over a thousand dead, including 181 children, and over 5,000 injured

More Stories from this section

family-dental
witywide