
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള 23,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്, ദുബായിലേക്കുള്ള സർവീസുകളുടെ സസ്പെൻഷൻ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് വെള്ളിയാഴ്ച വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിൻ്റെ കണക്കനുസരിച്ച്, ഫെബ്രുവരി 28 മുതൽ മിഡിൽ ഈസ്റ്റിലേക്കോ തിരിച്ചോ നിശ്ചയിച്ചിരുന്ന ഏകദേശം 36,000 വിമാനങ്ങളിൽ പകുതിയിലധികവും റദ്ദാക്കി. ഇത് ഏകദേശം 44 ലക്ഷം യാത്രക്കാരെ നേരിട്ട് ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Iran-Israel war: More than 23,000 flights canceled in the Middle East, directly affecting 4.4 million passengers















