അമേരിക്കൻ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ; ട്രംപിൻ്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതവും ഭ്രാന്തവുമെന്ന് ഐ.ആർ.ജി.സി

ടെഹ്റാൻ: ഇറാനെ തകർക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണികൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ട്രംപിൻ്റെ പ്രസ്താവനകൾ “അടിസ്ഥാനരഹിതവും” “ഭ്രാന്തവുമാണെന്ന്” വിശേഷിപ്പിച്ച ഇറാൻ സൈന്യം, അമേരിക്കയുടെ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് വ്യക്തമാക്കി.

തങ്ങൾ നേരിടുന്ന പരാജയങ്ങൾ മറയ്ക്കാനാണ് അമേരിക്കൻ പ്രസിഡൻ്റ് ഇത്തരത്തിലുള്ള അഹങ്കാരവും ധിക്കാരവും നിറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് ഐ.ആർ.ജി.സി വക്താവ് ഇബ്രാഹിം സോൾഫാഖാരി പറഞ്ഞു. ആക്രമണം തുടർന്നാൽ അതിശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ കരാറുകൾക്ക് വഴങ്ങുകയോ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യത്തെ പവർ പ്ലാൻ്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെ (ET) ഇതിനുള്ള സമയപരിധി അവസാനിക്കുമെന്നും, ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നുമാണ് ട്രംപിൻ്റെ ഭീഷണി.

നിലവിൽ സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടെങ്കിലും, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇതോടെ മേഖലയിൽ യുദ്ധസാധ്യത വീണ്ടും വർധിച്ചിരിക്കുകയാണ്.

Iran lashes out at US threats; IRGC calls Trump’s statements baseless, crazy and baseless

More Stories from this section

family-dental
witywide