ഗാസയിൽ ഇസ്രയേലിൻ്റെ കുടിയൊഴിപ്പിക്കൽ തുടരുന്നു; 70 കുടുംബങ്ങളിലായി 3000 പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

കയ്റോ: ഗാസയിൽ ഇസ്രയേൽ വീണ്ടും കുടിയൊഴിപ്പിക്കലുമായി ഇസ്രയേൽ. തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.

ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. രണ്ടുവർഷത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വീടുൾപ്പെടെ തകർന്ന് അഭയാർഥിക്കൂടാരത്തിൽ പാർക്കുന്നവരാണ് ഇതിലധികവും. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് അതിലെഴുതിയിരിക്കുന്നത്. ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വിപുലീകരിക്കുകയാണെന്ന് ഗാസാനിവാസികളും ഹമാസും ആരോപിച്ചു.

അതേസമയം, ഔദ്യോഗികമായി ഇതേക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.വെടിനിർത്തൽ പ്രാബല്യത്തിൽവന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെ അതിർത്തിയായി നിശ്ചയിച്ച മഞ്ഞരേഖയിലേക്ക് ഐഡിഎഫ് പിന്മാറിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം മുതൽക്ക് ഈ രേഖയുടെ അതിർത്തി ഗാസയ്ക്കുള്ളിലേക്ക് കൂടുതൽമാറി. ഇത് അഞ്ചാംതവണയാണ് സൈന്യം മേഖല വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഓരോ വട്ടവും 120-150 മീറ്റർ ഉള്ളിലേക്കുള്ള പ്രദേശം സൈന്യം വരുതിയിലാക്കിയിട്ടുണ്ട്. ഈ നടപടിവഴി 9000 പലസ്ത‌ീൻകാർ കുടിയൊഴിപ്പിക്കപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു.

ഒക്ടോബർ പത്തിന് യുഎസ് നിർദേശിച്ച 20 ഇന സമാധാനപദ്ധതി പ്രകാരമാണ് ആദ്യഘട്ടവെടിനിർത്തൽ പ്രാബല്യത്തിലായത്. അതിനുശേഷം കരാർ വ്യവസ്ഥപ്രകാരം ബന്ദികളെയെല്ലാം ഹമാസും ആനുപാതികമായ പലസ്‌തീൻതടവുകാരും ഇസ്രയേലും മോചിപ്പിച്ചിരുന്നു. എങ്കിലും ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ പലതവണയായി നടത്തിയ ആക്രമണത്തിൽ 400-ലേറെപ്പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

Israel Orders Gaza Families to Move in First Forced Evacuation Since Ceasefire

More Stories from this section

family-dental
witywide