എൽഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫും, യുഡിഎഫും എസ്ഡിപിഐയുമായി പരസ്യധാരണയെന്ന് ഇഫ്‌താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകെട്ട് എന്നും ഇതിൽ പരസ്യമായി പങ്കെടുക്കുന്നതിൽ ഇരുകൂട്ടർക്കും ഒരുമടിയുമില്ല. എന്നും ചക്ക വീണ് മുയൽ ചാകുമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചു.
കോൺഗ്രസ് ആലപ്പുഴയിൽ ജി സുധാകരന് “കൈ” കൊടുക്കുമ്പോൾ കെ സുധാകരൻ പോകുമോ എന്നാണ് നോക്കേണ്ടത്. യുഡിഎഫിലും എൽഡിഎഫിലും ഒരുപോലെ പ്രശ്നങ്ങളാണ്. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ കാര്യമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തോറ്റ് തുന്നംപാടിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്ന കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാർ, കോവളം സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം എൻ എ റഷീദ് എന്നിവരും ബിജെപിയിൽ ചേർന്നു.
K Surendran says LDF and UDF have a public understanding with SDPI in Manjeswaram













