ന്യൂനപക്ഷങ്ങളേയും ജീവകാരുണ്യ സംഘടനകളേയും അനാവശ്യമായി ഉപദ്രവിക്കാനാണ് കേന്ദ്രസർക്കാർ എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമഭേദഗതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയവാദികളുടെ കൂടെയാണോ അതോ ന്യൂനപക്ഷ വിരോധമാണോ കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്‌തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഇത്തരം സംഘടനകളുടെ ആസ്‌തികൾ മുഴുവൻ ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ ഈ ഭേദഗതി അധികാരം നൽകുന്നു. ഇതിനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമെന്നും വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് സമാനമാണെന്നും കോൺഗ്രസ് ഈ നിയമത്തെ ഗൗരവതരമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിടാൻ ഈ നിയമം പാസാക്കിയാൽ കാരണമാകും. അതിനാൽ കേന്ദ്ര സർക്കാർ ഈ ഭേദഗതിയിൽനിന്ന് പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങളല്ല, മറിച്ച് യു.ഡി.എഫ്. നേതൃത്വമാണ് തങ്ങൾ ഓരോ ദിവസവും എന്ത് സംസാരിക്കണമെന്ന കാര്യത്തിൽ അജൻഡ നിശ്ചയിക്കുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Kerala Leader of the Opposition V.D. Satheesan has sharply criticized the Central Government regarding the introduction of the Foreign Contribution (Regulation) Amendment Bill,











