ന്യൂയോർക്ക് നഗരത്തിലെ പ്രധാന റെയിൽവേ കേന്ദ്രമായ ഗ്രാൻഡ് സെൻട്രൽ ടെർമിനൽ സ്റ്റേഷനിൽ ‘ലൂസിഫർ’ എന്നു വിളിച്ചുകൊണ്ട് ഒരു വ്യക്തി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടു. 44-കാരനായ ആന്തണി ഗ്രിഫിൻ ആണ് സബ്‌വേ പ്ലാറ്റ്ഫോമിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 84-കാരനും 65-കാരനും തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. 70-കാരിയായ സ്ത്രീക്കും തോളിൽ മുറിവേറ്റു.
പ്രതി പോലീസിന്റെ പലതവണയുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് ആയുധം താഴെയിടാൻ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരിലേക്ക് മുന്നേറുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പോലീസ് വെടിവെച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ബെല്ലെവ്യൂ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിന് ഭീകരവാദ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ഇത് “അർത്ഥശൂന്യമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. മേയർ സൊഹ്രാൻ മംദാനി പോലീസിന്റെ ത്വരിത പ്രതികരണം പ്രശംസിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹബ്ബുകളിൽ ഒന്നായ സ്റ്റേഷനിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു.
Knifeman calling himself ‘Lucifer’ slashes three at NYC’s Grand Central










