യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗം കഴിഞ്ഞ ദിവസങ്ങളായി അദ്ദേഹം ആവർത്തിച്ച് പറയുന്നതിന്റെ ഒരു പുനരാവിഷ്‌ക്കരണമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു ആഴ്ചയിലധികം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കോപ്പി-പേസ്റ്റ് ചെയ്യുന്നതുപോലെ, ഈ ദേശീയ പ്രസംഗവും വളരെ സമാനമാണ്. എന്നാൽ, പ്രസംഗത്തിൽ നിരവധി പ്രധാന വിഷയങ്ങൾ ഒഴിവാക്കി വിട്ടിട്ടുണ്ട്, ഇതു അനേകം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വിടുന്നു.
ഒഴിവാക്കിയതിൽ ആദ്യം, ഇസ്രായേലിനെ കുറിച്ചാണ്. ബെഞ്ചമിൻ നെതന്യാഹു ഗവൺമെൻ്റ് ട്രംപിൻ്റെ ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഈ സമയക്രമത്തിന് പിന്തുണയുണ്ടോ എന്നതിനെ കുറിച്ച് പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. അതിനാൽ തന്നെ അതെകുറിച്ച് ഇതുവരെ വ്യക്തമല്ല വന്നിട്ടില്ല. രണ്ടാമതായി, കഴിഞ്ഞ വർഷത്തെ 12-ദിവസ യുദ്ധത്തിൽ ഇല്ലാതാക്കിയ നൂറുകണക്കിന് കിലോ വരുന്ന യൂറാനിയം എവിടെയായിപ്പോയി? എന്നതാണ്. മൂന്നാമതായി, ഹോർമുസ് കടൽമാർഗം വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ സ്ഥിരമായ നിലപാട് എന്താണ്? എന്നാണ്. യുദ്ധം അവസാനിച്ചപ്പോൾ അത് “സ്വാഭാവികമായി” തുറന്നേക്കുമെന്നാണ് ട്രംപ് പറയുന്നത്.
അവസാനമായി, നാറ്റോയിൽ നിന്നും രാജി പ്രഖ്യാപിക്കും എന്ന് അദ്ദേഹം പറഞ്ഞത് ഗൗരവത്തോടെ ആണോ? എന്നാണ്.യഥാർത്ഥത്തിൽ, 20 മിനിറ്റുകളോളം നടന്ന ട്രംപിൻ്റെ ദേശീയ പ്രസംഗത്തിനുശേഷവും ഈ യുദ്ധത്തിൽ ജയിച്ചാൽ എങ്ങനെയാകും എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ട്രംപ് വരുത്തുന്നില്ല. അതിനൊപ്പം, ട്രംപിന്റെ അഭിപ്രായങ്ങൾ പലപ്പോഴും ദിവസേന വ്യത്യസ്തമായിട്ടുണ്ടെന്നത് പരിഗണിച്ചാൽ, ഏതെങ്കിലും സമയത്ത് കാര്യങ്ങൾ പൂർണ്ണമായി മാറിപ്പോകാമെന്നും വ്യക്തമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
President Trump’s speech was largely a rehash of what he has been saying for days. Copy and paste his social media posts over the last week or so, and you get this address to the nation









