യുക്രെയ്‌ന്റെ യുഎസ് നിർമിത എഫ്-16 വിമാനം തകർത്തു; വമ്പൻ അവകാശവാദവുമായി റഷ്യ, പ്രതികരിക്കാതെ യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ സേന ഉപയോഗിക്കുന്ന യുഎസ് നിർമിത എഫ്-16 യുദ്ധവിമാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ടാമത്തെ മിസൈൽ പ്രയോഗത്തിലാണ് വിമാനം പൂർണ്ണമായും തകർന്നതെന്നും വിമാനം നിലംപതിച്ചതായും റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

യുക്രെയ്ൻ വ്യോമസേനയ്ക്ക് അമേരിക്ക നൽകിയ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് എഫ്-16 വിമാനങ്ങൾ. ഇവ തകർക്കുന്നത് യുദ്ധമുഖത്ത് റഷ്യയ്ക്ക് വലിയ മേൽക്കൈ നൽകുന്ന കാര്യമാണ്. റഷ്യൻ വിമാനങ്ങൾ തടയാനും പ്രത്യാക്രമണം നടത്താനും യുക്രെയ്ൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ വിമാനങ്ങളെയായിരുന്നു.

അതേസമയം, വിമാനം തകർന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് നിർമിത ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ നേരിടാൻ യുക്രെയ്ൻ ശ്രമിക്കുമ്പോഴാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. യുദ്ധം നിലവിൽ അതിരൂക്ഷമായി തുടരുകയാണ്. ഇരുവിഭാഗവും കനത്ത നാശനഷ്ടങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide