ശബരിമല സ്വർണ്ണക്കൊള്ള; സാമ്പത്തിക ഇടപാടുകളിൽ മുരാരി ബാബുവിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുകളിലെ ദൂരുഹതയെ തുടർന്നാണ് ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

2019-25 കാലയളവിൽ സ്വത്തുക്കളിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻവർദ്ധനയെന്നാണ് ഇഡി കണ്ടെത്തൽ മുരാരി ബാബു 2021ൽ വീട് നിർമ്മിച്ചതിൽ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇഡി പറയുന്നു.

ഇന്നലെ രാവിലെ 10.15ന്‌ കടവന്ത്ര ഓഫീസിൽ ആരംഭിച്ച മുരാരി ബാബുവിൻ്റെ ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടുനിന്നു.

കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണം കവർന്ന കേസുകളിലാണ്‌ ചോദ്യംചെയ്യൽ നടക്കുന്നത്. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ മുരാരി ബാബുവിന്‌ ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതിയായ എസ് ശ്രീകുമാറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

Sabarimala gold heist; ED to question Murari Babu again in financial transactions

More Stories from this section

family-dental
witywide