അമേരിക്കൻ ഓഹരിവിപണി തിങ്കളാഴ്ച രാവിലെ വൻഇടിവ് രേഖപ്പെടുത്തി. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ വന്നതോടെയാണ് ഓഹരിവിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ് 290 പോയിന്റ് (0.6%) താഴ്ന്നപ്പോൾ, എസ് & പി 500 0.4%യും നാസ്ഡാക്ക് 0.3%യും ഇടിഞ്ഞു. ക്രെഡിറ്റ് കാർഡ് പലിശനിരക്ക് ഒരു വർഷത്തേക്ക് 10% ആയി പരിധി നിശ്ചയിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടതും വിപണിയിലെ വിറ്റഴിക്കലിന് കാരണമായി. പ്രധാന ബാങ്കുകളുടെ ഓഹരികളും താഴ്ന്നു.
യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അന്വേഷണം സ്ഥിരീകരിച്ച ജെറോം പവൽ ഈ അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് അപൂർവമായ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു. പലിശനയത്തെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമമാണിതെന്നാണ് ജെറോം ആരോപിക്കുന്നത്. മാസങ്ങളായി പലിശനയത്തെ കുറച്ച് കുറയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് ട്രംപ് നടത്തുന്ന സമ്മർദ്ദപ്രചാരണത്തിനുശേഷമാണ് ഈ ക്രിമിനൽ അന്വേഷണം.
ഫെഡിന്റെ ആസ്ഥാനം നവീകരണവുമായി ബന്ധപ്പെട്ട് തെറ്റായ പരാമർശങ്ങൾ നടത്തിയെന്നാരോപണങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. 2.5 ബില്യൺ ഡോളർ വിലവരുന്ന നവീകരണ പദ്ധതിയിൽ അമിതചെലവുണ്ടായതായി ട്രംപ് ആരോപിക്കുന്നുണ്ട്. അനന്തരാഘാതങ്ങളാൽ ചെലവ് കൂടിയതാണെന്നും ദീർഘകാലത്ത് ചെലവ് കുറയ്ക്കാനായിരിക്കും നവീകരണം സഹായിക്കുകയെന്നും ഫെഡ് വ്യക്തമാക്കുന്നു.
അതേസമയം, കാരണം ഉണ്ടെങ്കിൽ പ്രസിഡന്റിന് ഫെഡ് ചെയർമാനെ നീക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. പവലിന്റെ ചെയർമാൻ കാലാവധി മേയിൽ അവസാനിക്കുമ്പോഴും 2028 വരെ ബോർഡിൽ തുടരുമെന്ന വ്യവസ്ഥയുണ്ട്. ബോർഡിൽ തുടരുമോ എന്ന് പവൽ വ്യക്തമാക്കിയിട്ടില്ല.
Stock markets plunged after the Trump administration opened a criminal investigation into Fed Chairman Jerome Powell













