തമിഴ്നാട് തിരഞ്ഞെടുപ്പ്; 234 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്നാട് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രമായി. 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍. 7599 പേരാണ് പത്രിക നല്‍കിയത്. 305 പേര്‍ പിന്‍വലിച്ചു. 2460 പത്രികകള്‍ തള്ളി. അതേസമയം, തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ ചൂടേറിയ പ്രചാരണം പൊടിപൊടിക്കുകയാണ്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരുവണ്ണാമലയിലും മറമലൈ നഗറിലും പ്രചാരണം നടത്തി. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയുടെ പര്യടനം. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് 11ന് കടലൂര്‍, വിഴിപ്പുരം എന്നിവിടങ്ങളിലും 12ന് കന്യാകുമാരിയിലും പര്യടനം നടത്താന്‍ പൊലിസ് അനുമതി നല്‍കി.

കോണ്‍ഗ്രസ് പ്രകടന പത്രിക 50 ഇന വാഗ്ദാനങ്ങളുമായി ഇന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പുറത്തിറക്കി. റേഷന്‍കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപനല്‍കുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ റോഡുകള്‍ കുഴികള്‍ ഇല്ലാത്തവയാക്കും, പേവിഷബാധ നിര്‍മാര്‍ജനത്തിന് 100 ശതമാനം നായ്ക്കളെയും വാക്‌സിനേറ്റ് ചെയ്യും.

വണ്‍ ഡയല്‍ ഫോര്‍ ഓള്‍ എമര്‍ജന്‍സീസ് പദ്ധതി, 10,000 വിമന്‍ കമാന്‍ഡോകളെ നിയമിക്കും, 300 ദിനങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ആഗോള ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായി തമിഴ്നാടിനെ മാറ്റും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

Tamil Nadu elections; 4834 candidates contesting in 234 constituencies

More Stories from this section

family-dental
witywide