
ദുബായ്: മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച ഏഷ്യൻ വിപണികൾ വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെൻ്റ് ക്രൂഡ് ഓയിലിൻ്റെ വില 2.9 ശതമാനം വർദ്ധിച്ച് ബാരലിന് 115.84 ഡോളറിലെത്തി.
ഫെബ്രുവരി 28 ന് മുമ്പ്, ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചപ്പോൾ, എണ്ണ ബാരലിന് ഏകദേശം 72 ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ച മാർച്ച് 19 ന് അത് ബാരലിന് 118 ഡോളറിലെത്തി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അത് 112 ഡോളറിൽ താഴെയായിരുന്നു.
അതിനിടെ, കുവൈറ്റിലെ വൈദ്യുതി-ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈറ്റ് മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ പ്ലാൻ്റിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്.
മേഖലയിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക കമാൻഡർമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഗാരി മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
Tensions in the Middle East escalate: Oil prices soar; Indian worker killed in Iranian attack in Kuwait















