
സിറിയയിലെ നിരവധി ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും “വൻതോതിലുള്ള ആക്രമണങ്ങൾ” നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ മാസത്തെ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമായതിൻ്റെ തിരിച്ചടിയാണ് ഈ നടപടിയെന്നാണ് അറിയിപ്പ്.യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) ആണ് വ്യോമാക്രമണങ്ങളെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
ശനിയാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ആക്രമണങ്ങൾ നടന്നത്. അതേസമയം, ആക്രമണക്കത്തിൽ യുഎസിന്റെ കൂട്ടാളി രാജ്യങ്ങളും പങ്കെടുത്തു എന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ രാജ്യത്തിൻ്റെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ഡിസംബർ 19-നു നടന്ന ആദ്യ വ്യോമാക്രമണം “ഓപ്പറേഷൻ ഹോക്‌ഐ സ്‌ട്രൈക്ക്” എന്ന് അറിയപ്പെടുന്നതായിരുന്നു. അത് യുഎസും ജോർദാനും ചേർന്നാണ് നടത്തിയത്.
അതിന് പിന്നാലെ ഐസിസിനെ ലക്ഷ്യമിട്ട് കൂടുതൽ റെയ്ഡുകളും പ്രവർത്തനങ്ങളും തുടർന്നുവരുന്നതായും സൈന്യം പറഞ്ഞു. ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ വിവർത്തകനും കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരമായാണ് പുതിയ ആക്രമണങ്ങൾ നടന്നത്. ഒറ്റയ്ക്കുള്ള ഐസിസ് തോക്കുധാരിയായിരുന്നു ആക്രമണം നടത്തിയതെന്ന് സെൻ്റ്കോം വ്യക്തമാക്കിയിരുന്നു; പിന്നീട് അയാളെ വധിക്കുകയും ചെയ്തു.
സിറിയയിലാകെയുള്ള ഐസിസ് താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്നത്തെ ആക്രമണങ്ങൾ ഭീകരവാദത്തെ വേരോടെ ഇല്ലാതാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. ഞങ്ങളുടെ സൈനികരെയും കൂട്ടാളികളെയും സംരക്ഷിക്കാനും ഭാവിയിൽ ആക്രമണങ്ങൾ തടയാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് സെൻ്റ്കോം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയ്ക്ക് നാശം വരുത്താൻ ശ്രമിക്കുന്ന ഭീകരരെ നേരിടുന്നതിൽ യുഎസും യുഎസിനെ അനുകൂലിക്കുന്ന രാജ്യങ്ങളും ഈ ഭീകരവാദം ഇല്ലാതാക്കൽ നിലപാട് തുടരുമെന്നും അവർ വ്യക്തമാക്കി.
The U.S. military carried out an additional round of what it called “large-scale strikes” against multiple ISIS targets in Syria — in response to an attack last month that killed three Americans.










