
Conspired to harm me: Trump threatens to sue journalist who emailed Epstein
വാഷിംഗ്ടൺ ഡി.സി / ഫ്ലോറിഡ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ തന്നെ കുറ്റവിമുക്തനാക്കുന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ മൈക്കൽ വുൾഫിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
പുറത്തുവന്ന നീതിന്യായ വകുപ്പിന്റെ (DOJ) ഫയലുകൾ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്ന് ട്രംപ് അവകാശപ്പെട്ടു. “ചില പ്രധാനപ്പെട്ട ആളുകൾ എന്നോട് പറഞ്ഞത് ഈ രേഖകൾ എന്നെ കുറ്റവിമുക്തനാക്കുന്നു എന്നാണ്. ആളുകൾ പ്രതീക്ഷിച്ചതിന് വിപരീതമായ കാര്യങ്ങളാണ് ഇതിലുള്ളത്,” അദ്ദേഹം പറഞ്ഞു. ട്രംപിനെ രാഷ്ട്രീയമായി തകർക്കാൻ മൈക്കൽ വുൾഫ് എപ്‌സ്റ്റീനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ട്രംപ് ആരോപിച്ചു. വുൾഫിനെ ‘തേർഡ് റേറ്റ് റൈറ്റർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിനെതിരെയും ഒരുപക്ഷേ എപ്‌സ്റ്റീന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
1990-കളിലും 2000-ന്റെ തുടക്കത്തിലും എപ്‌സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടായിരുന്നു. എന്നാൽ പിന്നീട് എപ്‌സ്റ്റീൻ ‘ക്രൂരനായ ഒരാളാണെന്ന്’ തിരിച്ചറിഞ്ഞപ്പോൾ താൻ അദ്ദേഹത്തെ തന്റെ ക്ലബ്ബായ മാർ-എ-ലാഗോയിൽ നിന്ന് പുറത്താക്കിയെന്നാണ് ട്രംപിന്റെ വാദം. 2025 നവംബറിൽ പാസാക്കിയ ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകൾ പുറത്തുവിടുന്നത്. ദശലക്ഷക്കണക്കിന് പേജുകളുള്ള ഈ രേഖകളിൽ രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെ പേരും വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഈ രേഖകൾ പുറത്തുവിടുന്നതിനെ ട്രംപ് ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
വെറും ‘തേർഡ് റേറ്റ് റൈറ്റർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്! എപ്‌സ്റ്റീൻ ഫയലുകൾ എന്നെ കുറ്റവിമുക്തനാക്കി; മാധ്യമപ്രവർത്തകൻ മൈക്കൽ വുൾഫിനെതിരെ കേസെടുക്കുമെന്ന് പ്രസിഡന്റ്
Conspired to harm me: Trump threatens to sue journalist who emailed Epstein
വാഷിംഗ്ടൺ ഡി.സി / ഫ്ലോറിഡ: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ തന്നെ കുറ്റവിമുക്തനാക്കുന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ മൈക്കൽ വുൾഫിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
പുറത്തുവന്ന നീതിന്യായ വകുപ്പിന്റെ (DOJ) ഫയലുകൾ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്ന് ട്രംപ് അവകാശപ്പെട്ടു. “ചില പ്രധാനപ്പെട്ട ആളുകൾ എന്നോട് പറഞ്ഞത് ഈ രേഖകൾ എന്നെ കുറ്റവിമുക്തനാക്കുന്നു എന്നാണ്. ആളുകൾ പ്രതീക്ഷിച്ചതിന് വിപരീതമായ കാര്യങ്ങളാണ് ഇതിലുള്ളത്,” അദ്ദേഹം പറഞ്ഞു. ട്രംപിനെ രാഷ്ട്രീയമായി തകർക്കാൻ മൈക്കൽ വുൾഫ് എപ്‌സ്റ്റീനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ട്രംപ് ആരോപിച്ചു. വുൾഫിനെ ‘തേർഡ് റേറ്റ് റൈറ്റർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിനെതിരെയും ഒരുപക്ഷേ എപ്‌സ്റ്റീന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
1990-കളിലും 2000-ന്റെ തുടക്കത്തിലും എപ്‌സ്റ്റീനുമായി ട്രംപിന് സൗഹൃദമുണ്ടായിരുന്നു. എന്നാൽ പിന്നീട് എപ്‌സ്റ്റീൻ ‘ക്രൂരനായ ഒരാളാണെന്ന്’ തിരിച്ചറിഞ്ഞപ്പോൾ താൻ അദ്ദേഹത്തെ തന്റെ ക്ലബ്ബായ മാർ-എ-ലാഗോയിൽ നിന്ന് പുറത്താക്കിയെന്നാണ് ട്രംപിന്റെ വാദം. 2025 നവംബറിൽ പാസാക്കിയ ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകൾ പുറത്തുവിടുന്നത്. ദശലക്ഷക്കണക്കിന് പേജുകളുള്ള ഈ രേഖകളിൽ രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെ പേരും വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഈ രേഖകൾ പുറത്തുവിടുന്നതിനെ ട്രംപ് ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.















