ഇറാനെതിരായ ആദ്യ യുഎസ് സൈനികാക്രമണത്തിന് പിന്നാലെ അമേരിക്കയിൽ നടത്തിയ മൂന്ന് സർവേകൾ പ്രകാരം, മിഡിൽ ഈസ്റ്റിൽ നടന്ന ആക്രമണങ്ങളെ വലിയൊരു വിഭാഗം അമേരിക്കൻ ജനത പിന്തുണയ്ക്കുന്നില്ലെന്ന് സർവേ ഫലം. മാർച്ച് 1-ന് ദ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ സർവേയിൽ, പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടതിനെ 52% അമേരിക്കക്കാർ എതിർത്തു. 39% പേർ പിന്തുണ നൽകി, 9% പേർക്ക് ഉറപ്പില്ലായിരുന്നു.
സർവേയിൽ ശക്തമായ എതിർപ്പ് 39 ശതമാനം പേരും ശക്തമായ പിന്തുണ 22% പേരും രേഖപെടുത്തി. ഡെമോക്രാറ്റുകളിൽ ഏകദേശം 90% പേരും സ്വതന്ത്ര വോട്ടർമാരിൽ 60% പേരും ആക്രമണത്തെ എതിർത്തപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ 80% പേർ പിന്തുണച്ചു. സ്ത്രീകൾ 26 ശതമാനം പോയിന്റിന്റെ വ്യത്യാസത്തിൽ എതിർപ്പ് രേഖപ്പെടുത്തി. പുരുഷന്മാർ തമ്മിൽ അഭിപ്രായഭിന്നത നിലനിന്നു. യുവ അമേരിക്കക്കാർ ആക്രമണത്തെ കൂടുതൽ എതിർക്കുന്ന പ്രവണതയും കാണിച്ചു.47% പേർ യുഎസ് ഇറാനെതിരായ സൈനികാക്രമണം നിർത്തണമെന്നും, 25% പേർ തുടരണെന്നും അഭിപ്രായപ്പെട്ടു. 28% പേർക്ക് വ്യക്തമായ അഭിപ്രായമില്ലായിരുന്നു.
ഡെമോക്രാറ്റുകളിൽ 76% പേർ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ 54% പേർ ആക്രമണം തുടരണമെന്ന് അഭിപ്രായപ്പെട്ടു. സ്വതന്ത്ര വോട്ടർമാർ ഏകദേശം 3:1 അനുപാതത്തിൽ നിർത്തലാക്കലിന് പിന്തുണ നൽകി.സർവേയിൽ 75% അമേരിക്കക്കാർ യുഎസ് ഇറാനുമായി സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതിൽ 40% പേർ “വളരെ ആശങ്കയുണ്ട്” എന്നു പറഞ്ഞു.
ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ നടത്തിയ CNN സർവേയിൽ, 59% പേർ ഇറാനെതിരെ യുഎസ് സൈനിക നടപടി സ്വീകരിച്ചതിനെ എതിർത്തു. 2025 ജൂണിൽ ട്രംപ് ഭരണകൂടം ഇറാനെ ബോംബാക്രമണം നടത്തിയപ്പോൾ നടത്തിയ സർവേയിലും 56% പേർ ഇതേ നിലപാട് എടുത്തിരുന്നു. ശക്തമായ എതിർപ്പ് (31%) ശക്തമായ പിന്തുണയെ (16%) മറികടന്നു.ഡെമോക്രാറ്റുകളിൽ 82% പേരും സ്വതന്ത്ര വോട്ടർമാരിൽ 68% പേരും സൈനിക നടപടിയെ എതിർത്തപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ 77% പേർ പിന്തുണച്ചു.
അമേരിക്കയുടെ നടപടി ഇറാനെ യുഎസിനെ കൂടുതൽ ഭീഷണിയായി കാണാൻ ഇടയാക്കുമെന്നു പകുതിയിലധികം പേർ അഭിപ്രായപ്പെട്ടു. ഇറാനിൽ ശക്തിപ്രയോഗവുമായി ബന്ധപ്പെട്ട ശരിയായ തീരുമാനം എടുക്കാൻ ട്രംപിനെ വിശ്വസിക്കാനാവില്ലെന്ന് ഭൂരിഭാഗവും പറഞ്ഞു.പുതിയ CNN സർവേയിൽ 60% പേർ ട്രംപിന് ഇറാൻ പ്രശ്നം കൈകാര്യം ചെയ്യാൻ വ്യക്തമായ പദ്ധതി ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 56% പേർ ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ യുഎസ് ശ്രമിക്കരുതെന്ന് പറഞ്ഞു. 60% പേർ ഇറാനിലേക്ക് കരസേന അയക്കുന്നതിനെ എതിർത്തു.
കൂടാതെ, 62% പേർ ഇറാനെതിരായ തുടർ സൈനിക നടപടികൾക്ക് കോൺഗ്രസ് അനുമതി നിർബന്ധമാക്കണമെന്ന് അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റുകളിൽ 80%ലധികവും സ്വതന്ത്ര വോട്ടർമാരിൽ 70%ലധികവും ഇതിന് പിന്തുണ നൽകി. റിപ്പബ്ലിക്കൻ പാർട്ടിയിൽ 44% പേർ കോൺഗ്രസ് അനുമതി ആവശ്യമില്ലെന്ന് പറഞ്ഞു. 56% പേർ യുഎസും ഇറാനും തമ്മിൽ ദീർഘകാല സൈനിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കൻ വോട്ടർമാർ ഇതിൽ വിഭജിക്കപ്പെട്ട നിലയിലാണ്.
ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ നടത്തിയ Reuters–Ipsos സർവേയിൽ, 43% പേർ യുഎസ് സൈനികാക്രമണത്തെ എതിർത്തു; 27% പേർ പിന്തുണച്ചു; 30% പേർക്ക് ഉറപ്പില്ലായിരുന്നു. 35% പേർ ട്രംപിൻ്റെ നിലപാട് “ശരിയായ പരിധിയിലാണ്” എന്നു പറഞ്ഞു; വെറും 5% പേർ മാത്രമാണ് “സൈനിക ശക്തി ഉപയോഗിക്കാൻ മതിയായ തയ്യാറെടുപ്പ് ഇല്ല” എന്നു അഭിപ്രായപ്പെട്ടത്. മൂന്ന് സർവേകളും ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ യുഎസ് പ്രായപൂർത്തിയായ പൗരന്മാരുടെ സാമ്പിളുകൾ ഉപയോഗിച്ചാണ് നടത്തിയത്.
US attack on Iran; Surveys show majority of Americans do not support it











