മയക്കുമരുന്ന് ബോട്ടിനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു: പെന്റഗൺ

വാഷിങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തൽ സംശയിക്കപ്പെടുന്ന ബോട്ടിനെതിരെ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പെന്റഗൺ അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ ഈ ആക്രമണം “ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സൗതേൺ സ്‌പിയർ” നേതൃത്വത്തിലായിരുന്നു. ഭീകരസംഘടനകളായി പ്രഖ്യാപിച്ച സംഘടനകൾ നിയന്ത്രിച്ചിരുന്ന കപ്പലിനെയാണ് ലക്ഷ്യമിട്ടതെന്ന് യു.എസ്. സതേൺ കമാൻഡ് അറിയിച്ചു.

മയക്കുമരുന്ന് കടത്തൽ പാതയിലൂടെയാണ് ബോട്ട് സഞ്ചരിച്ചിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ മൂന്ന് പുരുഷന്മാർ കൊല്ലപ്പെട്ടതായി സേന വ്യക്തമാക്കി. ആക്രമണത്തിന്റെ കറുപ്പ്-വെളുപ്പ് ദൃശ്യങ്ങളും പെൻ്റഗൺ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്തിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളിൽ ബോട്ടിനെ ബോംബ് ചെയ്യുകയും തുടർന്ന് തീപിടിച്ച് കത്തുന്നതും കാണാം. സെപ്റ്റംബർ ആദ്യം മുതൽ മയക്കുമരുന്ന് കടത്തൽ സംശയിക്കുന്ന ബോട്ടുകളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം തുടരുകയാണ്.

ഇതുവരെ ഏകദേശം 150 പേർ കൊല്ലപ്പെട്ടതായും നിരവധി കപ്പലുകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകാലത്ത്, വ്യക്തമായ തെളിവുകൾ പുറത്തുവിടാതെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതായി നിയമ വിദഗ്ധർ വിമർശനം ഉയർത്തിയിട്ടുണ്ട്. ഈ മരണങ്ങൾ നിയമവിധേയമല്ലാത്ത കൊലപാതകങ്ങളായി കണക്കാക്കപ്പെടാമെന്ന ആശങ്കയും ഉയരുന്നു. മയക്കുമരുന്ന് കടത്തൽ തടയുന്നതിനായുള്ള വ്യാപകമായ നടപടികളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.

ദക്ഷിണ അമേരിക്കൻ തീരത്ത് നാവികസേന വിന്യസിക്കുകയും, എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.വെനസ്വേലയിലെ നേതാവ് നിക്കോളാസ് മദൂറോയെ പിടികൂടിയ റെയ്ഡും ഇതിന്റെ ഭാഗമായിരുന്നു. മയക്കുമരുന്ന്, ആയുധക്കേസുകളിൽ കുറ്റം ചുമത്തപ്പെട്ട മദൂറോ അമേരിക്കയിൽ തടവിൽ കഴിയുകയാണ്. എന്നാൽ കുറ്റം തള്ളിക്കൊണ്ട് അദ്ദേഹം കോടതിയിൽ നിരപരാധിത്വം അവകാശപ്പെട്ടിട്ടുണ്ട്.

US forces on Friday launched a strike against alleged drug traffickers in the Eastern Pacific, killing three people, the military said

More Stories from this section

family-dental
witywide