അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം; യുഎഇ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

മധ്യപൂർവ്വേഷ്യയിൽ അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേക നിർദേശം നൽകി ഇന്ത്യൻ എംബസി. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും യുഎഇ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ശനിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിർദേശത്തിൽ അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

“താൽക്കാലികവും മുൻകരുതൽ നടപടിയുമായുള്ള വ്യോമപരിധി അടച്ചതിനെ തുടർന്ന് യുഎഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി എംബസിയും കോൺസുലേറ്റും യുഎഇ അധികാരികളുമായും എയർലൈൻ കമ്പനികളുമായും ബന്ധത്തിലുണ്ട്,” എന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ സർക്കാരിൻ്റെയും വിമാനക്കമ്പനികളും ഇന്ത്യക്ക് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

ഇറാൻ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി നടത്തിയ തിരിച്ചടിയാക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ നിർദേശം. ദുബായ്, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത് എന്നിവ ഉൾപ്പെടെയുള്ള മധ്യപൂർവ്വേഷ്യൻ നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ പല എയർലൈൻ കമ്പനികളും താൽക്കാലികമായി നിർത്തിവച്ചു.

മധ്യപൂർവ്വേഷ്യയിലെ വ്യോമപരിധി ഇപ്പോഴും ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. യുഎഇയിലും അയൽരാജ്യങ്ങളിലുമുള്ള സ്ഫോടന വാർത്തകൾ തുടരുന്നതിനാൽ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിരവധി യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. “വാരാന്ത്യത്തിൽ സുഹൃത്തിന്റെ പാർട്ടിക്കായി അബുദാബിയിലേക്ക് വന്നതാണ്. ഇപ്പോൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. വിമാനത്താവളത്തിലാണ് ഇപ്പോൾ. നിരവധി അലാറങ്ങൾ മുഴങ്ങി. വാർത്തകൾ പ്രകാരം ചില മിസൈലുകൾ പതിച്ചതായി അറിയുന്നു. മിസൈൽ ആക്രമണങ്ങളും നടന്നിട്ടുണ്ട്,” എന്ന് അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാരനായ സഞ്ജീവ് മെഹ്ത ANIയോട് വ്യക്തമാക്കി.

US-Israel-Iran tensions; Indian Embassy issues advisory to passengers stranded at UAE airports

More Stories from this section

family-dental
witywide