കേരളം പോളിങ് ബൂത്തിലേക്ക് ജനവിധി തേടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ ജയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. വിജയിച്ചാല്‍ എല്ലാവര്‍ക്കുമായിരിക്കും ക്രെഡിറ്റെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും. എന്നും ഡീല്‍ ആരോപണമല്ല ചർച്ച ചെയ്യേണ്ടത് വികസനപ്രശ്നങ്ങളും ചർച്ച ചെയ്യണമെന്നും വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് 25 ശതമാനം മാത്രമാണ് രാഷ്ട്രീയം പറഞ്ഞത് ബാക്കി 75 ശതമാനം പറഞ്ഞത് ഭാവി കേരളത്തിനെ കുറിച്ചാണ്. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കേരളത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ വേണം. ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത പ്രതിപക്ഷനേരത്തേ ചൂണ്ടിക്കാട്ടി. ഖജനാവ് നിറക്കാന്‍ യുഡിഎഫിന് വ്യക്തമായ പദ്ധതിയുണ്ടെന്നും സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് പറഞ്ഞത് ഖജനാവിന്റെ സാഹചര്യത്തെ കുറിച്ചാണ്. ഖജനാവ് പണം കൊണ്ട് നിറയ്ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മികച്ച സാമ്പത്തേക മേഖലയെ ഉത്തേജിപ്പിക്കണം. അത് അടയ്ക്കാനുള്ള മാർഗം യുഡിഎഫിന് അറിയാം. യുഡിഎഫിന് കൂട്ടായ നേതൃത്വമാണുള്ളത്. യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. കളക്ടീവ് ലീഡർ ഷിപ്പാണ് യുഡിഎഫിന്. കർണാടകയിലും തെലങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി തേടിയതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
VD Satheesan says he will take responsibility if UDF loses the elections











