വിദേശത്ത് ജനിച്ച അമേരിക്കക്കാർക്ക് പൗരത്വം നഷ്ടപ്പെടുമോ? ‘പ്രതിമാസം 100-200 കേസുകൾ’ കണ്ടെത്താൻ ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ തുടർന്ന് വിദേശത്ത് ജനിക്കുകയും അമേരിക്കൻ പൗരത്വം നേടുകയും ചെയ്ത നിയമാനുസൃത കുടിയേറ്റക്കാരെയും ലക്ഷ്യമിടുന്ന നീക്കങ്ങളാണ് ട്രംപ് ഭരണകൂടം ആരംഭിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഇത് വിസയുള്ളവരെയോ ഗ്രീൻ കാർഡ് ഉടമകളെയോ സംബന്ധിച്ചല്ല. എന്നാൽ, അമേരിക്കയിൽ ജനിച്ചിട്ടില്ലെങ്കിലും പിന്നീട് പൗരത്വം നേടിയ (naturalized) പൗരന്മാരെയാണ് ലക്ഷ്യമാക്കുന്നത്. US Citizenship and Immigration Services (USCIS) കഴിഞ്ഞ ചില മാസങ്ങളായി ഈ വിഷയത്തിൽ പ്രവർത്തിച്ചുവരികയാണെന്ന് NBC News റിപ്പോർട്ട് ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലേക്ക് വിദഗ്ധ സംഘങ്ങളെ അയച്ച്, പൗരത്വം ലഭിച്ച ചിലരുടെ കേസുകൾ പുനഃപരിശോധിക്കുന്നതായി വിവരം. കുടിയേറ്റ നിയമനടപടികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് മാസം 100 മുതൽ 200 വരെ കേസുകൾ നൽകുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. പൗരത്വം റദ്ദാക്കൽ (denaturalization) സാധാരണയായി അപൂർവമായ നടപടിയാണ്. പൗരത്വ അപേക്ഷയ്ക്കിടെ കുറ്റചരിത്രം മറച്ചുവെച്ചത്, വ്യാജ വിവരങ്ങൾ നൽകിയതു പോലുള്ള ഗുരുതരമായ കുറ്റങ്ങൾ തെളിഞ്ഞാൽ മാത്രമേ ഇത് സാധാരണയായി നടക്കാറുള്ളു.

ട്രംപ് ഭരണകാലത്തിന്റെ ആദ്യ ഘട്ടത്തിൽ ആകെ 102 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ ഓരോ മാസവും 100–200 കേസുകൾ കണ്ടെത്തുക എന്നത് കടുത്ത നീക്കമാണെന്നാണ് വിലയിരുത്തൽ. USCIS ഇതിനായി പ്രത്യേക സ്റ്റാഫിനെ നിയോഗിക്കുകയും എല്ലാ ഓഫീസുകളിലും പരിശോധന നടത്തുകയും ചെയ്യുന്നു. കോടതിയിൽ ഇത് തെളിയിക്കുക ദീർഘവും സങ്കീർണ്ണവുമായ പ്രക്രിയയായതിനാൽ കൂടുതൽ കേസുകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

വഞ്ചനയിലൂടെയോ തെറ്റായ വിവരങ്ങളിലൂടെയോ പൗരത്വം നേടിയതായി വിശ്വസനീയമായ തെളിവുകൾ ലഭിക്കുമ്പോൾ ഞങ്ങൾ കേസുകൾ പുനഃപരിശോധിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയവർക്ക് എതിരെ denaturalization നടപടികൾ തുടരുമെന്നും USCIS വക്താവ് മാത്യു ട്രാഗെസർ വ്യക്തമാക്കി. അമേരിക്കൻ നീതിവകുപ്പുമായി ചേർന്ന് യോഗ്യതയുള്ളവർക്കു മാത്രമേ പൗരത്വം നിലനിൽക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Denaturalization എന്നത്, naturalization വഴി ലഭിച്ച പൗരത്വം സർക്കാർ നിയമപരമായി റദ്ദാക്കുന്ന പ്രക്രിയയാണ്. പൗരത്വ അപേക്ഷയിൽ കള്ളം പറയുക, കുറ്റചരിത്രം മറച്ചുവെക്കുക, മുൻകാല കുടിയേറ്റ നിയമലംഘനങ്ങൾ മറച്ചുവെക്കുക, വ്യാജ തിരിച്ചറിയൽ ഉപയോഗിക്കൽ എന്നിവയാണ് സാധാരണയായി പൗരത്വം സർക്കാർ റദ്ദാക്കാനുള്ള കാരണങ്ങൾ. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ United States Department of Justice സിവിൽ കേസ് ഫയൽ ചെയ്യും. വ്യക്തി പൗരത്വത്തിന് യോഗ്യനല്ലായിരുന്നുവെന്ന് സർക്കാർ കോടതിയിൽ തെളിയിക്കണം. പൗരത്വം റദ്ദായാൽ, ആ വ്യക്തി സാധാരണയായി മുമ്പുണ്ടായിരുന്ന കുടിയേറ്റ നിലയിലേക്ക് ( ഗ്രീൻ കാർഡ്) മടങ്ങും. സാധുവായ നിലയില്ലെങ്കിൽ നാടുകടത്തൽ നടപടികൾക്കും സാധ്യതയുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം കുടിയേറ്റ നയത്തിൽ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Will Americans born abroad lose citizenship? Trump administration to find ‘100-200 cases per month’

More Stories from this section

family-dental
witywide