കളമശ്ശേരി സ്ഫോടനം: മരണം മൂന്നായി, ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിൽ മരണം മൂന്നായി. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) യാണ് ഒടുവിൽ മരിച്ചത്. ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.

സ്ഫോടന സ്ഥലത്ത് വച്ച് മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൽ വട്ടോളിപ്പടി ലെയോണ (55) ആണ് മരിച്ചത്. പരേതനായ പുളിക്കൽ പൌലോസിൻ്റെ ഭാര്യയാണ്. മരിച്ചത് ലെയോണയാണെന്നു രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇവരെ തിരിച്ചറിയാൻ വൈകിയത് അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു. ലെയോണയുടെ മകൾ വിദേശത്താണ്. അവർ ഇന്നെത്തും.

ചികിത്സയിൽ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ (53) ഇന്നലെ പകൽ മരിച്ചിരുന്നു. ​ഇവർക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.സംഭവത്തിൽ 56 പേർക്ക് പരുക്കേറ്റു. 17 പേർ ഐസിയുവിലാണ്. 4 പേരുടെ നില ഗുരുതരമാണ്.

കൊച്ചി കടവന്തറ എളുകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫെയ്സ്ബുക് ലൈവിലൂടെ സ് ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതി ഇയാൾ തന്നെയെന്നാണ് പൊലീസ് നിഗമനം. എഡിജിപി എം. ആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നിയമം, സ്ഫോടകവസ്തു വിരുദ്ധ നിയമം തുടങ്ങിയ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സർവകക്ഷി യോഗം നടക്കും.

kalamassery Blast death toll croses 3

More Stories from this section

family-dental
witywide