കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു; മരണ സംഖ്യ 2 ആയി

കൊച്ചി: കളമശ്ശരി സ്ഫോടനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ​ഇവർക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോ​ഗത്തലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ​ഗുരുതരമായി തുടരുകയാണ്.

മെഡിക്കല്‍ കോളജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

37-ഓളം പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. മെഡിക്കല്‍ കോളേജില്‍ ഐസിയുവിൽ പ്രവേശിപ്പിച്ചത് 10 പേരെയാണ്. 10 പേര്‍ വാര്‍ഡിലാണ്. ഇവര്‍ക്ക് സാരമായ പൊള്ളലില്ലാത്തതിനാൽ നേരത്തേ ഡിസ്ചാർജ് ചെയ്തേക്കാം. കൂടാതെ രാജഗിരി ആശുപത്രിയിൽ ഒരാളും സണ്‍റൈസ് ആശുപത്രിയിൽ ഒരാളും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ വെന്റിലേറ്ററിലാണ്.

More Stories from this section

family-dental
witywide