
കെയ്റോ: ജക്കാർത്ത മുതൽ ടുണിസ് വരെയുള്ള പ്രതിഷേധക്കാർ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പലസ്തീനിൽ ഇതുവരെ 4100 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേൽ എന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ഉൾപ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും ഇസ്രയേലിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അറബ് രാജ്യങ്ങൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗാസയിലെ മാനുഷിക ദുരന്തത്തിൽ അപലപിച്ച അറബ് രാജ്യങ്ങൾ, പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ഇതിന് കാരണമെന്ന് ഹമാസ് പറഞ്ഞു. എന്നാൽ ഹമാസിന്റെ പീരങ്കി വിക്ഷേപണം പരാജയപ്പെട്ടത് ഗാസയിലെ ആശുപത്രിയിൽ പതിക്കുകയായിരുന്നു എന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി.