ഗാസയിലെ ആശുപത്രി ആക്രമണം; മാധ്യമങ്ങള്‍ ഹമാസിന്റെ തലക്കെട്ട് നല്‍കുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്

ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രംഗത്ത്. ആശുപത്രിയിലെ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പ്രതികരിച്ചത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കാതെ ഹമാസിന്റെ തലക്കെട്ടുകള്‍ നല്‍കുകയാണെന്ന് ഐഡിഎഫ് എസ്‌കില്‍ കുറിച്ചു. ആക്രമണം നടത്തിയത് തങ്ങളല്ലെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു.

ഇസ്രയേലിലേക്ക് ലക്ഷ്യം വെച്ച റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയിലെ ആശുപത്രിയില്‍ പതിച്ചതാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ സേന പുറത്തുവിട്ടുണ്ട്. ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് രാത്രി ആക്രമണം നടന്നത്. ആക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രി പൂര്‍ണമായി തകര്‍ന്നു. ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് ആശുപത്രി തകര്‍ത്തതെന്നും ഹമാസ് ആരോപിക്കുന്നു.

അതേസമയം ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അല്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു. ‘ലോകം മുഴുവന്‍ അറിയണം, ഗാസയിലെ കിരാതരായ ഭീകരവാദികളാണ് ആശുപത്രി ആക്രമിച്ചത്. ഐഡിഎഫ് അല്ല. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു -നെതന്യാഹു എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide