13 അടി നീളമുള്ള ചീങ്കണ്ണിയുടെ താടിയെല്ലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ഫ്ളോറിഡ: പതിമൂന്ന് അടി നീളമുള്ള ചീങ്കണ്ണിയുടെ താടിയെല്ലിൽ ഒരു സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഫ്ളോറിഡയിലാണ് സംഭവം. ഇതേ തുടർന്ന് ചീങ്കണ്ണിയെ കൊന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു ലാർഗോ കനാലിൽ ചീങ്കണ്ണി വായിൽ മുറുകെ പിടിക്കുന്നത് കണ്ടതായി ഒരു സാക്ഷി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ചീങ്കണ്ണിയെ കൊന്നതായും 41 കാരിയായ സബ്രീന പെക്കാമിന്റെ അവശിഷ്ടങ്ങൾ ജലപാതയിൽ കണ്ടെത്തിയതായും പിനെലസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

ജലപാതയിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പ്രാദേശിക സമയം 13:50 നാണ് ഫോൺ വിളി വന്നതെന്ന് പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide