യെമനിലെ ഹൂതി വിമതര്‍ ക്രൂസ് മിസൈല്‍ ഉപയോഗിച്ച് ടാങ്കര്‍ കപ്പല്‍ ആക്രമിച്ചു : അമേരിക്ക

വാഷിംഗ്ടണ്‍: ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനില്‍ നിന്ന് വിക്ഷേപിച്ച കര അധിഷ്ഠിത ക്രൂസ് മിസൈല്‍ വാണിജ്യ ടാങ്കര്‍ കപ്പലില്‍ ഇടിച്ചതിനെ തുടര്‍ന്ന് തീപിടുത്തവും നാശനഷ്ടവും ഉണ്ടായെന്ന് അമേരിക്ക. അപകടത്തില്‍ ആളപായമില്ലെന്ന് രണ്ട് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാബ് അല്‍-മന്ദാബ് കടലിടുക്കിന് വടക്ക് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്ട്രിന്‍ഡയ്ക്ക് നേരെ ആക്രമണമുണ്ടായത്. യുഎസ് നാവികസേനയുടെ ഡിസ്‌ട്രോയര്‍ മേസണ്‍ സംഭവസ്ഥലത്ത് നില്‍ക്കുകയും സഹായം നല്‍കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ ചൊല്ലിയുള്ള പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ യെമനിലെ ഹൂതി വിമത വിഭാഗം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട ആക്രമണങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. ശനിയാഴ്ച, ഹൂത്തികള്‍ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളെയും അവരുടെ രാജ്യം പരിഗണിക്കാതെ തന്നെ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ തുറമുഖങ്ങളുമായി ഇടപെടുന്നതിനെതിരെ എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ക്കും അവര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ വാണിജ്യ കപ്പല്‍ സ്ട്രിന്‍ഡയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

More Stories from this section

family-dental
witywide