
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയക്ക് സ്വന്തം. അവസാന മണിക്കൂറുകൾ വരെ ന്യൂസിലാൻഡിന്‍റെ കയ്യിലിരുന്ന കളി മികച്ച ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയും മിച്ചൽ മാർഷും ചേർന്നാണ് തട്ടിയെടുത്തത്. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 279 റണ്‍സ് വിജയ ലക്ഷ്യം ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിനു 80 എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് കംഗാരുപ്പട അവിശ്വസനീയ ജയം സ്വന്തമാക്കിയത്.
ആറാം വിക്കറ്റില്‍ ഒന്നിച്ച മിച്ചല്‍ മാര്‍ഷ്- അലക്‌സ് കാരി സഖ്യമാണ് കളി തിരിച്ചുപിടിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു. അര്‍ഹിച്ച സെഞ്ചുറി നേടാന്‍ സാധിച്ചില്ലെങ്കിലും അലക്‌സ് കാരി 98 റണ്‍സുമായി പുറത്താകാതെ നിന്നു. മാര്‍ഷ് 80 റണ്‍സെടുത്താണ് പുറത്തായത്. എട്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കാരിക്ക് പിന്തുണ നല്‍കിയതോടെയാണ് കൂടുതല്‍ നഷ്ടമില്ലാതെ ഓസീസ് ജയം സ്വന്തമാക്കിയത്. കമ്മിന്‍സ് വിലപ്പെട്ട 32 റണ്‍സുകളാണ് നേടിയത്.
ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 162 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയാകട്ടെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് 256 റണ്‍സാണ് നേടിയത്. 94 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ന്യൂസിലന്‍ഡ് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 372 റണ്‍സ് നേടിയതോടെയാണ് ഓസീസ് ലക്ഷ്യം 279 ആയത്.
Alex Carey leads mighty run chase as Australia beat New Zealand in second Test