പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലം

പാരിസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ ഷെഹ്റാവത്തിന് വെങ്കലം. പാരീസിൽ ഇന്ത്യയുടെ ആറാം മെഡലാണിത്. അവസാന മത്സരത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5 നാണ് ഇന്ത്യൻ താരം കീഴടക്കിയത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും പിന്നീട് ഇരുപത്തൊന്നുകാരനായ അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു.

ആദ്യ പകുതിയിൽ 6-3 ന് ലീഡ് ചെയ്ത അമൻ 13-5 ൽ കളിയവസാനിപ്പിച്ചു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാൻ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കല മത്സരത്തിലേക്കെത്തിയത്.

നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ 11-0 പോയിന്റിനാണ് അമൻ പരാജയപ്പെടുത്തിയത്. ഇതിന് മുമ്പ് നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ വ്ലാദിമിർ എഗോറോവിനെ 10 -0 നും തോൽപ്പിച്ച അമൻ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്.

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് മെഡൽ ജേതാവാണ് അമൻ. ജൂലൈ 16 നാണ് അമന് 21 വയസ് പൂർത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമൻ ഈ നേട്ടം കൈവരിച്ചത്. 2016 റിയോ ഒളിമ്പിക്സിൽ വനിതാ വിഭാഗം ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുമ്പോൾ സിന്ധുവിന് 21 വയസും ഒരു മാസവും 14 ദിവസവുമായിരുന്നു പ്രായം.

More Stories from this section

family-dental
witywide