മണിപ്പൂർ വീണ്ടും കലാപ കലുഷിതം, സ്ഥിതി അതീവ ഗുരുതരം, സാഹചര്യം നേരിടാൻ ആന്റി ഡ്രോൺ സംവിധാനം ഏർപ്പെടുത്തി

ഇംഫാല്‍: ഇന്നലെ നടന്ന സംഘർഷങ്ങളിൽ 6 പേർ കൊല്ലപ്പെട്ടതോടെ മണിപ്പൂർ വീണ്ടും കലാപ കലുഷിതമായി. നിലവിൽ സംസ്ഥാനത്തെ സാഹചര്യം അതീവ ഗൗരവതരമണെന്നാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം സാഹചര്യം വിലയിരുത്തി. ഡ്രോൺ ആക്രമണങ്ങൾ തടയാൻ ഉള്ള തീരുമാനം യോഗം കൈക്കൊണ്ടു. ഇതനുസരിച്ച് ആന്റി ഡ്രോൺ സംവിധാനങ്ങൾ സുരക്ഷാസേന വിന്യസിച്ചു.

മണിപ്പൂർ സർക്കാർ ഉടൻ തന്നെ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടേക്കും. മണിപ്പൂർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യം അറിയിച്ചിട്ടുണ്ട്. സംഘർവുമായി ബന്ധപ്പെട്ട് ഇതുവരെ 129 പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സേന അറിയിച്ചു. വിവിധ ഇടങ്ങളിലായി 92 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. അപകട സാധ്യതയുള്ള എല്ലാം മേഖലകളിലും നിരീക്ഷണം ശക്തമാക്കി എന്ന് മണിപ്പൂർ പോലീസും വ്യക്തമാക്കി.

More Stories from this section

family-dental
witywide