
ഷാങ്ഹായ് : യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൈന സന്ദർശനത്തിനായി ഷാങ്ഹായിൽ എത്തി. യുക്രൈൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് 95 ബില്യൺ ഡോളർ സഹായം നൽകുന്ന വിദേശ സഹായ പാക്കേജിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയ ഉടൻ തന്നെ ബ്ളിങ്കൻ ചൈനയിലേക്ക് പുറപ്പെട്ടു. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിൻ്റെ ടികിടോക് നിരോധിക്കാനുള്ള ബില്ലിലും ഇന്ന് യുഎസ് സെനറ്റ് ഒപ്പിട്ടിട്ടുണ്ട്.
ടിക്ടോക് ഓഹരികളെല്ലാം വിറ്റഴിച്ചില്ല എങ്കിൽ 9 മാസത്തിനുള്ളിൽ ടികിടോക് യുഎസിൽ നിരോധിക്കാനാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു രണ്ടും ചൈനയെ പ്രകോപിപ്പിക്കും എന്നതിന് സംശയമൊന്നുമില്ല.
പ്രത്യേകിച്ച് തയ്വാന് നൽകിയ 8 ബില്യൺ ഡോളർ സഹായം. ദീർഘകാലമായി മുടങ്ങിക്കിടന്ന ഈ രണ്ടു വിഷയങ്ങളും സെനറ്റ് പാസാക്കി അതിൽ ബൈഡൻ ഒപ്പിടുന്നതിനു മുമ്പ് തന്നെ ബ്ളിങ്കൻ ചൈനയിൽ എത്തിയിരുന്നു. ക്ചൈകുകനയുമായുള്ള നയതന്ത്രം മോശമാകാതെ സൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വവുമായാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ വരവ്. ആഗോളവും പ്രാദേശികവുമായ നിരവധി തർക്കങ്ങളെച്ചൊല്ലിയുള്ള വിയോജിപ്പുകളാൽ സങ്കീർണ്ണമായ ഉഭയ കക്ഷി ബന്ധത്തിന് ബിൽ പാസാക്കുക വഴി കൂടുതൽ വിള്ളൽ വീണിട്ടുണ്ട്.
എന്നിരുന്നാലും, ബ്ളിങ്കനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിലുള്ള സംഭാഷണത്തിന് തൊട്ടുപിന്നാലെ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈന സന്ദർശനത്തിന് എത്തുന്നുണ്ട്. തയ്വാനിലേയും ദക്ഷിണ ചൈന കടലിലേയും ചൈനയുടെ സാന്നിധ്യം യുഎസിനെ വേവലാതിപ്പെടുത്തുന്നുണ്ട് എന്നതിനു ഏറ്റവും വലിയ ഉദാഹരമാണ് ഇന്നത്തെ വിദേശ സഹായ പാക്കേജ്. ഏഷ്യ പസഫിക് മേഖലയിലേയും തയ്വാനിലേയും ചൈനയുടെ ഇടപെടൽ നേരിടുക തങ്ങളുടെ ലക്ഷ്യമാണ് എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ നടപടിയെ ചൈന ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്.
Antony Blinken Arrived China