ലൈംഗികാരോപണ കേസ്: എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

ബംഗളൂരു: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 14 വരെ നീട്ടി. കർണാടക നിയമസഭയിൽ ഹോളനരസിപുരയെ പ്രതിനിധീകരിക്കുന്ന രേവണ്ണ തന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയിലാണ് മെയ് നാലിന് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് ദിവസത്തിനു ശേഷം രേവണ്ണയുടെ പഴ്സനൽ അസിസ്റ്റന്റായ രാജ്ശേഖറിന്റെ ഫാംഹൗസിലാണ് ഇവരെ കണ്ടെത്തിയത്. പിന്നാലെ പരാതി നൽകുകയും എസ്.ഐ.ടി അറസ്റ്റു ചെയ്യുകയുമായിരുന്നു.

അറുപതികാരിയായ സ്ത്രീ, രേവണ്ണയുടെ മകനും ഹാസൻ എം.പിയുമായ പ്രജ്വൽ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് ഹാസനിൽ വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

More Stories from this section

family-dental
witywide