
വാഷിങ്ടൺ ഡിസി ഓഡിറ്റോറിയം. നാറ്റോ ഉച്ചകോടി വേദിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ . അദ്ദേഹത്തിന്റെ ഏറ്റവും സൂക്ഷ്മമായ ചലങ്ങൾ വരെ ഇഴ കീറി പരിശോധിക്കപ്പെടുന്ന വേദി. മുൻ പ്രസിഡൻ്റ് റൊണാൾഡ് റീഗനെ ഉദ്ധരിച്ച് ബൈഡൻ പറഞ്ഞു: “നിങ്ങളെ ( നാറ്റോ സഖ്യ കക്ഷികൾ) ഭീഷണിപ്പെടുത്തിയാൽ ഞങ്ങൾക്കും അത് ഭീഷണിയാണ്. നിങ്ങൾക്ക് സമാധാനമില്ലെങ്കിൽ ഞങ്ങൾക്ക് സമാധാനമായിരിക്കാൻ കഴിയില്ല.”- അതിനു ശേഷം അദ്ദേഹം നാറ്റോ സെക്രട്ടറി സ്റ്റോൾട്ടൻബെർഗിനെ വേദിയിലേക്ക് ക്ഷണിച്ചു.
വേദിയിലേക്ക് ഓടിയെത്തിയ അദ്ദേഹത്തിന് ഹസ്തദാനം നൽകിയ ശേഷം യുഎസ് പ്രസിഡൻ്റിന് നൽകാൻ കഴിയുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം താൻ സ്റ്റോൾട്ടൻബർഗിന് നൽകുന്നുവെന്ന് ബൈഡൻ അറിയിച്ചു. നിറഞ്ഞ കരഘോഷം. ബൈഡൻ്റെ വിദേശനയം എന്താണെന്ന് വ്യക്തമാക്കിയ ഒരു സുവർണ അവസരം. നാറ്റോയെ അനുകൂലിക്കാത്ത ട്രംപിനുള്ള ശക്തമായ ഒരു മറുപടി.
അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ച ശേഷം ബൈഡൻ പറഞ്ഞു
“സഖ്യത്തിൽ ഞങ്ങൾ കൈവരിച്ച പുരോഗതിക്ക് സെക്രട്ടറിക്ക് നന്ദി പറയുന്നു. അദ്ദേഹം സമഗ്രതയും ബുദ്ധി സൂക്ഷ്മതയുമുള്ള ഉള്ള വ്യക്തിയാണ്. നാറ്റോയെ പിന്തുണച്ച് സ്റ്റോൾട്ടൻബെർഗ് ലോകത്തിലെ എല്ലാ പൊളിറ്റിക്കൽ സ്പെക്ട്രത്തിലും അതി സൂക്ഷ്മമായി ഇടപെടുന്നു” – ബൈഡൻ പറഞ്ഞു.
Biden awards Stoltenberg US Medal of Freedom