
ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബോയിങ്.വിമാന നിര്‍മാണ മേഖലയില്‍ വമ്പന്മാരായ ബോയിങ് വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും അത് മറികടക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിക്കുമെന്നും മാനേജ്മൻ്റ് നേരത്തേ തന്നെ നയം വ്യക്തമാക്കിയിരുന്നു.
ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി മുഴുവന്‍ ജീവനക്കാരുടെ 10% വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി ബോയിങ് സി.ഇ.ഒ. കെല്ലി ഓട്ട്‌ബെര്‍ഗ് പറഞ്ഞു. ലോകത്താകെ 170,000 ജീവനക്കാരാണ് ബോയിങ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, അനാവശ്യചെലവുകള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. വരുന്ന മാസങ്ങളില്‍ പിരിച്ചുവിടല്‍ തുടരും.ഏറ്റവും ആവശ്യമായ ജീവനക്കാരെ മാത്രമേ ഇനി അങ്ങോട്ട് ജോലിയില്‍ നിലനിര്‍ത്തുകയുള്ളൂ,’ കെല്ലി പറയുന്നു.
ബുധനാഴ്ച മുതലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചുത്തുടങ്ങിയത്. അടുത്ത വര്‍ഷം (2025) ജനുവരി പകുതിയോടെ നോട്ടിസ് ലഭിച്ച ജീവനക്കാര്‍ ജോലിയില്‍നിന്ന് സ്ഥിരമായി പിരിച്ചുവിടപ്പെടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. എക്‌സ്‌ക്യുട്ടീവുകള്‍, മാനേജര്‍മാര്‍, ഫാക്ടറി ജോലിക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വർഷത്തോളമായി ബോയിങ് ജീവനക്കാരുടെ സമരം നടന്നിരുന്നു. മാനേജ്മെൻ്റ് പുതിയ തൊഴിൽ നയം വ്യക്തമാക്കിയതോടെ കഴിഞ്ഞമാസം സരമം അവസാനിപ്പിച്ചിരുന്നു.
Boeing started to issue layoff notices to 17000 Employees