ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം: കണ്ടക്ടറെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ നിര്‍ത്തി ഗതാഗത തടസമുണ്ടാക്കുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് കണ്ടക്ടര്‍ സുബിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സുബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തമ്പാനൂര്‍ പോലീസാണ് മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ചോദ്യം ചെയ്യല്‍ നടത്തുന്നത്.

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാര്‍ഡ്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന.

More Stories from this section

family-dental
witywide