ഡല്‍ഹി മദ്യനയ കേസ്: പ്രതി ശരത് റെഡ്ഡിയില്‍ നിന്നും ബിജെപി വാങ്ങിയത് 55 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട്

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത എന്നീ രണ്ട് പ്രധാന രാഷ്ട്രീയ നേതാക്കളാണ് കഴിഞ്ഞ ആഴ്‌ചയിൽ അറസ്റ്റിലായത്.

ഡൽഹിയിലെ മദ്യവ്യാപാരത്തിൻ്റെ നിയന്ത്രണം നേടുന്നതിനായി കവിതയും “സൗത്ത് ഗ്രൂപ്പ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറ്റ് വ്യക്തികളും കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടിയുടെ നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകി എന്നാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ വാദം.

മദ്യനയക്കേസില്‍ ആദ്യം അറസ്റ്റിലായ അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് റെഡ്ഡിയില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി ഇലക്ടറൽ ബോണ്ടുകൾ വഴി 55 കോടിരൂപ കൈക്കൂലി വാങ്ങി എന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞദിവസം ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വമ്പന്‍ തുക സംഭാവന ലഭിച്ചതോടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി ശരത് ചന്ദ്ര റെഡ്ഡി എക്സൈസ് പോളിസി പ്രകാരം അഞ്ച് മദ്യ റീട്ടെയിൽ സോണുകളുടെ ലൈസൻസ് സ്വന്തമാക്കിയതായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2021 നവംബർ മുതൽ 2022 ജൂലൈ വരെ ഡൽഹിയിൽ എക്സൈസ് നയം പ്രാബല്യത്തിൽ ഉണ്ടായിരുന്നു.

2022 നവംബർ 11നാണ് ശരത് റെഡ്ഡിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide