പ്രധാനമന്ത്രിക്കെതിരായ ​ഗൂഢാലോചന രാജ്യദ്രോഹം, തെളിവുകളില്ലാതെ ഉന്നയിക്കരുത്: ദില്ലി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രധാനമന്ത്രിക്കെതിരായ ​ഗൂൂഢാലോചന ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹത്തിന് തുല്യാണെന്നും കോടതി വാക്കാല്‍ പരാമർശിച്ചു. കൃത്യമായ തെളിവുകളില്ലാതെ പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഉന്നയിക്കരുതെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയില്‍ ബിജെഡി എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പിനാകി മിശ്രയ്ക്ക് പങ്കുണ്ടെന്ന അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ ആരോപണത്തെ തുടര്‍ന്ന് നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. പിനാകി മിശ്രയും മഹുവ മൊയ്ത്രയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ദെഹാദ്രായിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ ദെഹാദ്രായിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടെങ്കിലും തെളിവുകളൊന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

conspirancy against PM is serious crime, says crime

Also Read

More Stories from this section

family-dental
witywide