ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് ആറ് വരെ കോടതി സമയം അനുവദിച്ചിരുന്നുവെങ്കിലും ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം സ്‌കീം നിര്‍ത്തലാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ക്യാഷ് ചെയ്ത ഓരോ ഇലക്ടറല്‍ ബോണ്ടിന്റെയും വിശദാംശങ്ങള്‍ ഫയല്‍ ചെയ്യാന്‍ ബെഞ്ച് ദേശീയ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് കേസ് പരിഗണിക്കും. എസ്ബിഐക്കെതിരെ കേസിലെ ഹര്‍ജിക്കാരായ എഡിആര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.

മാര്‍ച്ച് ആറിനകം വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് ബാങ്ക് മനഃപൂര്‍വം ലംഘിച്ചുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. അതേസമയം, ഫെബ്രുവരി 15ന് അജ്ഞാത രാഷ്ട്രീയ ധനസഹായം അനുവദിക്കുന്ന കേന്ദ്രത്തിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധം എന്നാണ് ജഡ്ജിമാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

Electoral bond case: Supreme Court to hear SBI’s plea today

More Stories from this section

family-dental
witywide