അച്ഛന്‍ തന്നെയല്ല, താന്‍ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്ന് ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍ വിവിയന്‍ രംഗത്ത്. ഇലോണ്‍ മസ്‌കിന്റെ മകനായ സേവ്യറാണ് ട്രാന്‍സ്‌ജെന്ററായ വിവിയനായി മാറിയത്. മകനെ ‘വോക് മൈന്‍ഡ് വൈറസ്’ കൊന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞത്.

മകന്റെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട സമ്മതപത്രത്തില്‍ മകന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലാണ് ഒപ്പിട്ടതെന്ന് അടുത്തിടെ മസ്‌ക് പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നടക്കം കിട്ടുന്ന പുരോഗമന ചിന്തകളെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും ഇതിനായി വാദിക്കുന്നവരെ ജയിലിലിടക്കണമെന്നും ടിവി അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിവിയന്‍ ഇപ്പോള്‍. അച്ഛന്‍ തന്നെയല്ല, മറിച്ച് താന്‍ അച്ഛനെയാണ് തള്ളിപ്പറഞ്ഞതെന്നാണ് വിവിയന്‍ പറയുന്നത്. മൂന്ന് സ്ത്രീകളിലായി ഇലോണ്‍ മാസ്‌കിനുള്ള 12 മക്കളില്‍ ഒരാളാണ് വിവിയന്‍. വിവിയന്റെ അമ്മ കനേഡിയന്‍ എഴുത്തുകാരി ജസ്റ്റിന്‍ വില്‍സണാണ്. മസ്‌കിന്റെ ആദ്യ ഭാര്യയും ഇരവായിരുന്നു. വിവിയന് ഒരു ഇരട്ട സഹോദരന്‍കൂടിയുണ്ട്.

ഞാനൊന്നും പറയില്ലെന്ന തെറ്റിദ്ധാരണയായിരുന്നു അദ്ദേഹത്തിനെന്ന് തോന്നുന്നു. എന്നെക്കുറിച്ച് ദശലക്ഷക്കണക്കിന് ആളുകളോട് നുണ പറയുന്നത് കേട്ടിട്ട് ഞാന്‍ മിണ്ടാതിരിക്കില്ലെന്നും ഒരിക്കലും തന്നെ അച്ഛന്‍ സപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും വിവിയന്‍ പറഞ്ഞു. വല്ലപ്പോഴും മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. പെട്ടെന്ന് ദേഷ്യം വരുന്ന അച്ഛന്‍ തന്നെ സംരക്ഷിക്കാറില്ലായിരുന്നുവെന്നും നാര്‍സിസിസ്റ്റായിരുന്നു എന്നും വിവിയന്‍ പറഞ്ഞു. അച്ഛന്‍ മസ്‌കിന്റെ പേര് തന്റെ പേരില്‍ നിന്ന് നീക്കം ചെയ്ത വിവിയന്‍ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ അനുവാദം തേടി വിവിയന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് വിവിയന്‍ ഉള്ളത്.

More Stories from this section

family-dental
witywide