കീടനാശിനി കുടിച്ച ഈറോഡ് എം.പി എ.ഗണേശമൂര്‍ത്തി ഗുരുതരാവസ്ഥയില്‍

ഈറോഡ്: ഈറോഡില്‍ നിന്നുള്ള എംഡിഎംകെ എംപി എ ഗണേശമൂര്‍ത്തിയെ കീടനാശിന് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതില്‍ എംപി നിരാശനായിരുന്നുവെന്ന് സൂചനയുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട എം.പിയാണ് ഗണേശമൂര്‍ത്തി.

കീടനാശിനി കഴിച്ചതായി ഇയാള്‍ വീട്ടുകാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംഡിഎംകെ നേതാവ് ദുരൈ വൈകോ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഗണേശമൂര്‍ത്തി ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി എസ്.മുത്തുസാമി, മൊടകുറിച്ചിയിലെ ബിജെപി എംഎല്‍എ ഡോ.സി.സരസ്വതി, എഐഎഡിഎംകെയിലെ കെവി രാമലിംഗം തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Erode M.P. A Ganeshamurthy in critical condition

More Stories from this section

family-dental
witywide