38 ല്‍ നിന്നും 39 ലേക്ക് ! ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് വീണ്ടും മാറ്റി. മെയ് ഒന്നിലേക്കാണ് കേസ് മാറ്റിയത് . ഇത് മുപ്പത്തിയെട്ടാം തവണയാണ് സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത്. അതേസമയം, കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

എസ്.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 31നു കോടതിയില്‍ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റുകയായിരുന്നു.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

More Stories from this section

family-dental
witywide