പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഹിലരി ക്ളിൻ്റൺ : “ട്രംപ് പറയുക നോൺസെൻസ്, വെറുതെ ബൈഡൻ്റെ സമയം കളയാമെന്ന് മാത്രം…”

വ്യാഴാഴ്ചത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഡൊണാൾഡ് ട്രംപിന് മറുപടി പറഞ്ഞ് ബൈഡൻ്റെ സമയം കളയാം എന്നല്ലാതെ  ഒരു കാര്യവുമില്ലെന്ന് ഹിലരി ക്ളിൻ്റൺ. കാരണം ട്രംപിൻ്റെ വാദങ്ങൾ എന്താണ് എന്ന് തിരിച്ചറിയാൻ പോലും കഴിയില്ല. ‘ നോൺസെൻസ്  മാത്രമാണ് ട്രംപ് പറയുക.. പിന്നെ ബ്ളാ … ബ്ളാ… എന്നു കുറേ വിഡ്ഢിത്തങ്ങൾ പറയും..  മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇതു പറയുന്നത്.  

2016-ൽ ട്രംപിനെതിരെ വൈറ്റ് ഹൗസിലേക്ക് മത്സരിച്ച് പരാജയപ്പെട്ട തിരഞ്ഞെടുപ്പ് വേളയിൽ ഹിലരി ക്ലിൻ്റൺ ട്രംപുമായി ഡിബേറ്റ് നടത്തിയിരുന്നു.  അന്ന് ട്രംപ് ഹിലരിയെ വ്യക്തിപരമായി ആക്രമിക്കുകയും മെക്കിട്ടു കയറുകയും ചെയ്തെന്ന് ആരോപണമുണ്ടായിരുന്നു. വളരെ വിചിത്രമായിരുന്നു അന്നത്തെ സംഭവം എന്ന് ഹിലരി ഓർമിച്ചെടുക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ ട്രംപിന്റെ കാര്യം കൂടുതൽ വഷളായി എന്നും അവർ കുറിക്കുന്നു.

മാർച്ചിലെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗം പോലെ ശക്തവും കൃത്യവുമായുള്ള പ്രസംഗമാണ് ബൈഡൻ നടത്തുന്നതെങ്കിൽ  ട്രംപിൻ്റെ തന്ത്രങ്ങൾ പരാജയപ്പെടുമെന്ന്  ഹിലരി ക്ലിൻ്റൺ തൻ്റെ അഭിപ്രായത്തിൽ പറയുന്നു.  ഓരോ സ്ഥാനാർത്ഥിയും ജനങ്ങളെ കുറിച്ച്  എങ്ങനെ സംസാരിക്കുന്നു, അവർ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനം ഡിബേറ്റ് കാണുന്നവർ ഇതാണ് ശ്രദ്ധിക്കേണ്ടത് ഹിലരി പറയുന്നു.


രതിച്ചിത്ര നടി  സ്റ്റോമി ഡാനിയൽസിന് പണം നൽകിയ ഹഷ് മണി കേസിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട ട്രംപിന് പരാമർശിച്ചുകൊണ്ട് ഹിലരി പറഞ്ഞു, “പ്രതികാര ദാഹിയായ ഒരു കുറ്റവാളിയും  രാജ്യത്തിന് നല്ല റിസൾട്ട് തൽകുന്ന വ്യക്തിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് എളുപ്പമാണ്.”

Hillary Clinton says it’s waste of time for Biden on Biden – Trump Debate