നാശം വിതച്ച് ഹെലന്‍ ചുഴലിക്കാറ്റ് ; മരണം 93 ലേക്ക്, വൈദ്യുതിയില്ലാതെ ദശലക്ഷക്കണക്കിന് ആളുകള്‍

ഫ്‌ളോറിഡ: കനത്ത നാശനഷ്ടം വിതച്ച് ഫ്‌ളോറിഡയില്‍ കരതൊട്ട ഹെലന്‍ ചുഴലിക്കാറ്റ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 93 മരണമാണ്. 600 ഓളം ആളുകളുടെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി മുടങ്ങിയതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതം ദുസ്സഹമായിട്ടുണ്ട്. റെക്കോര്‍ഡ് ഭേദിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഹെലന്‍ വ്യാഴാഴ്ച കരതൊട്ടതോടെ നോര്‍ത്ത് കരോലിനയില്‍ റോഡുകളില്‍ വെള്ളം കയറുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തു.

ആറു സംസ്ഥാനങ്ങളിലായാണ് കുറഞ്ഞത് 93 പേര്‍ മരിച്ചതെന്നാണ് വിവരം. സൗത്ത് കരോലിന, ജോര്‍ജിയ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, വിര്‍ജീനിയ, ടെന്നസി എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്ത് കരോലിനയില്‍ 36 പേരെങ്കിലും മരിച്ചതായി കൗണ്ടി, സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗത്ത് കരോലിനയില്‍ സലുദ കൗണ്ടിയില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. ജോര്‍ജിയയില്‍, കുറഞ്ഞത് 17 പേര്‍ മരിച്ചു. ഫ്‌ലോറിഡയില്‍, കുറഞ്ഞത് 11 പേരെങ്കിലും മരിച്ചതായി ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. പിനെലാസ് കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുങ്ങമരണങ്ങളാണ്. വിര്‍ജീനിയയില്‍ രണ്ട് പേരുടെ ജീവനും നഷ്ടമായതായി അധികൃതര്‍ ഞായറാഴ്ച പറഞ്ഞു. ടെന്നസിയിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

More Stories from this section

family-dental
witywide