10 സിക്സറുകൾ, ഗംഭീര ചെയ്സ്: T20യിൽ ആരോൺ ജോൺസ് ഷോ; കാനഡയെ തകർത്ത് അമേരിക്കയ്ക്ക് ചരിത്ര വിജയം

ഡാളസിലെ ഗ്രാൻഡ് പ്രെയറി സ്റ്റേഡിയത്തിൽ ആരോൺ ജോൺസ് എന്ന അമേരിക്കൻ ക്രിക്കറ്റുടെ ദിനമായിരുന്നു ഇന്നലെ. T20 ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറ്റ മൽസരത്തിൽ അടിപതറുമായിരുന്ന അമേരിക്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് ആ രോൺ ജോൺസ് എന്ന വൈസ് ക്യാപ്റ്റനാണ്. കാനഡയ്ക്ക് എതിരെ പരുങ്ങി നിന്ന അമേരിക്കയെ റോക്കറ്റുപോലെ  പറത്തി മുന്നിലെത്തിച്ചു ആരോൺ. 40 ബോളിൽ നിന്ന് 94 റൺസ്. നോട്ടൌട്ട്. 

ആരോണ്‍ ജോണ്‍സ്, അന്താരാഷ്ട്ര ട്വന്റി 20യില്‍ അമേരിക്കയുടെ മധ്യനിര താരം. വലം കയ്യന്‍ ബാറ്റ്സ്മാൻ.  ട്വന്റി 20 ലോകകപ്പിലെ അമേരിക്ക – കാനഡ ഉദ്ഘാടന മത്സരത്തിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഉയർന്നു കേട്ട പേര്. കാനഡ ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ അമേരിക്ക 6.3 ഓവറില്‍ 42-2 എന്ന നിലയില്‍ പരുങ്ങലിലായപ്പോഴായിരുന്നു ആരോണ്‍ ക്രീസിലെത്തിയത്.

 കാനഡയുടെ ജയമോഹങ്ങളെ ഗ്യാലറിയിലേക്ക് പറത്തിയ ആരോണിന്റെ ഇന്നിങ്സിൻ്റെ തുടക്കത്തിൽ ആദ്യ അഞ്ച് പന്തുകള്‍ താളം കണ്ടെത്തുന്നതിനായി ആരോണ്‍ എടുത്തു. പിന്നീട് ആരോണ്‍ നേരിട്ട 35 പന്തുകളില്‍ 12 ബൗണ്ടറികളായിരുന്നു വന്നത്. ഇതില്‍ പത്തെണ്ണം പടുകൂറ്റന്‍ സിക്സറുകളും. ഒടുവില്‍ രണ്ട് ഓവർ ബാക്കി നില്‍ക്കെ അമേരിക്കയ്ക്ക് ജയം.

 അമേരിക്കയുടെ മേജർ ലീഗ് ക്രിക്കറ്റില്‍ തഴയപ്പെട്ടതിന് ശേഷമായിരുന്നു ആരോണിന്റെ ഈ ഉയിർപ്പ്. “ഇന്നത്തെ എൻ്റെ ഇന്നിങ്സ് എന്നെയും അമേരിക്കന്‍ ക്രിക്കറ്റിനേയും അറിയാത്തവരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്കും മികച്ച കളിക്കാരുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഉയർന്ന തലത്തില്‍ കളിക്കാന്‍ ഞങ്ങള്‍ തയ്യാറാവുന്നത്,” ആരോണ്‍ മത്സരശേഷം പറഞ്ഞു.

നേരത്തെ അമേരിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്. നവ്‌നീത് ധലിവാള്‍ (61), നിക്കോളാസ് കിർട്ടണ്‍ (51) എന്നിവരുടെ ഇന്നിങ്സുകളാണ് കാനഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അമേരിക്കയ്ക്കായി അലി ഖാന്‍, ഹർമീത് സിങ്, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ അമേരിക്കയ്ക്കായി ആരോണിന് പുറമെ ആന്‍ഡ്രിസ് ഗൗസ് (65) തിളങ്ങി.

ICC T20 cricket US won Against Canada with A Spectacular Show by Aaron Jones

More Stories from this section

family-dental
witywide