
ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇതോടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്‍റെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസീസ് കൗമാരപ്പട ഫൈനലില്‍ കടന്നത്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സീനിയര്‍ ടീമുകള്‍ ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആവര്‍ത്തിക്കുന്നത്. ലോകകപ്പ് കലാശക്കളിയിൽ രോഹിതും സംഘവും നേരിട്ട പരാജയത്തിന് കംഗാരുപ്പടയ്ക്കുള്ള മറുപടി 19 തികയാത്ത പിള്ളാര് നൽകുമോയെന്നതാണ് കണ്ടറിയേണ്ടത്.
അതേസമയം ആവേശകരമായ രണ്ടാം സെമിയൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 179 ല്‍ പുറത്താക്കിയെങ്കിലും ഓസീസ് വിയര്‍ത്താണ് ജയിച്ചത്. അവസാന ഓവറില്‍, അവസാന വിക്കറ്റില്‍ പൊരുതിയാണ് ഓസീസ് പട സെമി താണ്ടിയത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്സണും 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്‌ബെല്ലുമൊഴികെ മറ്റാരും തിളങ്ങിയില്ല. സ്കോര്‍ പാകിസ്ഥാന്‍ 48.5 ഓവറില്‍ 179ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 49.1ഓവറില്‍ 181-9.
എട്ടാമനായി ക്രീസിലിറങ്ങിയ റാഫ് മക്‌മില്ലന്‍റെ (29 പന്തില്‍ 19*) വീരോചിത ചെറുത്തു നില്‍പ്പാണ് ഓസീസിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അവസാന വിക്കറ്റില്‍ മക്‌മില്ലനും വൈല്‍ഡറും ചേര്‍ന്ന് 19 പന്തില്‍ 17 റണ്‍സെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. 2018നുശേഷം ആദ്യമായാണ് ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തുന്നത്. 10 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്ത പാകിസ്ഥാന്‍റെ 15 വയസുകാരന്‍ അലി റാസ ശ്രദ്ധേയമായ പ്രകടനം കാഴ്ടവെച്ചു.
India vs australia final again in cricket world cup 2024 u19 semi final australia beat pakistan live news