“ഞാൻ പ്യൂർട്ടോറിക്കൻ, അമേരിക്കയുടെ പുത്രി…”: ട്രംപിനെതിരെ ആഞ്ഞടിച്ച് ജെനിഫർ ലോപസ്

ലാസ് വെഗാസ്: കമല ഹാരിസിന് ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് പ്രശസ്ത ഗായിക ജെനിഫർ ലോപസ് രംഗത്ത്. നെവാഡയിൽ കമലാ ഹാരിസിനൊപ്പം ചേർന്ന് അവർ വികാരഭരിതമായ ഒരു പ്രസംഗം നടത്തി. കഴിഞ്ഞ ഞായറാഴ്ച മാഡിസൺ സ്ക്വയറിൽ ട്രംപ് റാലിക്കിടെ പ്യൂർട്ടോറിക്കോയെ എച്ചിൽക്കൂന എന്നു വിശേഷിപ്പിച്ചത് ജെനിഫർ ലോപസിനെ പ്രകോപിപ്പിച്ചിരുന്നു.  “ഇത് പ്യൂട്ടോറിക്കോക്കാർക്ക് മാത്രമല്ല നീരസമുണ്ടാക്കിയത്. മനുഷ്യത്വവും മാന്യതയുമുള്ള എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമർശമായിരുന്നു അത്. – ലോപസ് പറഞ്ഞു.

“ഞാൻ പ്യൂർട്ടോ റിക്കൻ ആണ്, അതെ, ഞാൻ ഇവിടെയാണ് ജനിച്ചത്, ഞങ്ങൾ അമേരിക്കക്കാരാണ്,” റാലിയിൽ അവർ പ്രഖ്യാപിച്ചു. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ വെച്ച് ട്രംപ് താൻ യഥാർത്ഥത്തിൽ ആരാണെന്ന് തങ്ങളെ ഓർമ്മിപ്പിച്ചതായി അവർ പറഞ്ഞു.

സ്ത്രീകളെ പ്രതിനിധീകരിച്ച് സംസാരിച്ച അവർ, “ഈ തെരഞ്ഞെടുപ്പിൽ മാറ്റങ്ങൾ വരുത്താൻ സ്ത്രീകൾക്ക് ശക്തിയുണ്ട്”, സ്ത്രീകളുടെ ശക്തിയിൽ താൻ വിശ്വസിക്കുന്നു.”എന്നു പറഞ്ഞു.

“സ്ത്രീകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും” സ്ത്രീകളെ സംരക്ഷിക്കുന്ന ട്രംപിൻ്റെ അഭിപ്രായത്തെ അവർ വിമർശിച്ചു. സ്വന്തം ജീവിതത്തെയും ശരീരത്തെയും കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ “സ്ത്രീകളുടെ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്ത്രീകളുടെ കഴിവ്” തിരിച്ചറിയുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ലോപ്പസ് കൂട്ടിച്ചേർത്തു.

Jennifer Lopez Condemns Trumps Rally remarks about Puerto Ricco

More Stories from this section

family-dental
witywide