ട്രംപ് റാലിയിലെ വെടിവയ്പ്: ഇത്തരം അക്രമം അമേരിക്കയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് ബൈഡൻ

ഡൊണാൾഡ് ട്രംപിൻ്റെ റാലിക്ക് നേരെയുണ്ടായ വെടിവെപ്പിനെ പ്രസിഡൻ്റ് ജോ ബൈഡൻ അപലപിച്ചു: “ഇത്തരത്തിലുള്ള അക്രമം അമേരിക്കയിൽ വച്ചുപൊറുപ്പിക്കില്ല”, തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഡെലവെയറിലായിരുന്ന അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു.

“ഇതൊരു രോഗമാണ് , ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ല. അമേരിക്കയ്ക്ക് ഇങ്ങനെയാകാൻ കഴിയില്ല, ഇത് ക്ഷമിക്കാൻ കഴിയില്ല. ”

ട്രംപുമായി ബന്ധപ്പെടാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻ പ്രസിഡൻ്റ് തൻ്റെ ഡോക്ടർമാരോടൊപ്പമാണെന്നും സുഖമായിരിക്കുന്നതായും ബൈഡൻ കൂട്ടിച്ചേർത്തു.

തൻ്റെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി ബൈഡൻ വൈറ്റ്ഹൌസിലേക്ക് തിരിച്ചു. അവിടെ എത്തിയ ഉടൻ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രസിഡൻ്റ് ബൈഡൻ്റെ പ്രസ്താവന

“പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിൻ്റെ റാലിയിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നു എന്നും കേട്ടതിൽ ഞാൻ ആശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയിൽ പങ്കെടുത്ത എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
“അദ്ദേഹത്തെ സുരക്ഷിതമായി എത്തിച്ചതിന് ഞാനും ജില്ലും യുഎസ് സീക്രട്ട് സർവീസിനോട് നന്ദിയുള്ളവരാണ്. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ല. അതിനെ അപലപിക്കാൻ നാം ഒരു രാഷ്ട്രമായി ഒന്നിക്കണം.”

Joe Biden condemned the shooting at Trump rally

More Stories from this section

family-dental
witywide