
വിവാദമായ സംവാദത്തിനു ശേഷം യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ആദ്യമായി അഭിമുഖീകരിക്കുന്ന പത്രസമ്മേളനം ഇന്നു നടക്കും. ബൈഡനെ സംബന്ധിച്ച് ഈ ദിനം വളരെ നിർണായകമാണ്. അദ്ദേഹത്തിന് സംഭവിക്കുന്ന ഏറ്റവും ചെറിയ പിശകുപോലും ഗുരുതരമായി എണ്ണപ്പെടും. തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വലിയ സമ്മർദം അദ്ദേഹം നേരിടുന്നുണ്ട്. വാഷിംഗ്ടൺ ഡിസി കോൺഫറൻസ് സെൻ്ററിൽ അമേരിക്കൻ സമയം വൈകുന്നേരം 5.30നാണ് പത്രസമ്മേളനം.
സംവാദത്തിനു ശേഷം ലോകം മുഴുവൻ ബൈഡനെ ഉറ്റു നോക്കിയ പരിപാടിയായിരുന്നു നാറ്റോ ഉച്ചകോടി. അതിൽ പക്ഷേ ബൈഡൻ വളരെ ആത്മവിശ്വാസവും ഈർജവും തുളുമ്പുന്ന ശക്തനായ നേതാവായാണ് കാണപ്പെട്ടത്. പക്ഷേ ആ പ്രസംഗം മുൻകൂട്ടി തയാറാക്കിയതായിരുന്നു. ഇന്നലെ യുകെയുടെ പുതിയ പ്രസിഡൻ്റ് കെയർ സ്റ്റാമറും ബൈഡനും ഇരിക്കുന്ന വേദിയിൽ മാധ്യമപ്രവർത്തകർ ബൈഡനോട് നൂറു ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ചിരിച്ചതല്ലാതെ ഒന്നിനും മറുപടി പറഞ്ഞില്ല.
ഇന്നത്തെ പത്രസമ്മേളനം മുൻകൂട്ടി തയാറാക്കിയ ഒരു പ്രസംഗം അല്ലല്ലോ. അതിനാൽ തന്നെ ശരിക്കുള്ള ബൈഡനെ അത് പുറത്തുകൊണ്ടുവരും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഏറ്റവും കഠിനമായ ചോദ്യങ്ങളെ എങ്ങനെ അദ്ദേഹം നേരിടും, വേഗത്തിൽ തന്ത്രപരമായി ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിയുമോ തുടങ്ങിയ കാര്യങ്ങൾ ഇന്ന് വ്യക്തമാകും.
സംവാദത്തിന്റെ സമയത്ത് തനിക്ക് കടുത്ത ജലദോഷമായിരുന്നു എന്നും ജെറ്റ്ലാഗ് മൂലം ഏറെ കഷ്ടപ്പെട്ടിരുന്നു എന്നുമാണ് ബൈഡൻ അന്നത്തെ മോശം പ്രകടനത്തിനു നൽകിയ മറുപടി.
2023 നവംബറിന് ശേഷമുള്ള തൻ്റെ ആദ്യ പത്രസമ്മേളനം ബൈഡൻ പിൻവലിക്കുമോ, അല്ലെങ്കിൽ അത് ഡിബേറ്റിന്റെ ആവർത്തനമാകുമോ എന്ന് കാണാൻ പല ഡെമോക്രാറ്റുകളും കാത്തിരിക്കുകയാണ്.
Joe Biden To Address First Press Conference After the poor Debate performance