
തൻ്റെ പ്രായാധിക്യവും അനാഗോര്യവും വലിയ ചോദ്യചിഹ്നമായി നിലനിൽക്കെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒരു മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ ഒരു കാര്യം ഉറപ്പിച്ച് വ്യക്തമാക്കി അദ്ദേഹം പിന്മാറില്ല, മൽസരത്തിൽ ഉറച്ചു നിൽക്കും എന്ന്.
അദ്ദേഹത്തിന്റെ ഒരോ ചലനങ്ങളും വാക്കുകളും സൂക്ഷ്മദർശിനികളിലൂടെ നിരീക്ഷിക്കപ്പെട്ട ആ ഒരു മണിക്കൂറിൽ അദ്ദേഹം ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വിദേശ നയങ്ങളെ സംബന്ധിച്ച് വളരെ വ്യക്തമായും കൃത്യമായും സംസാരിച്ചു . എന്നാൽ ഇടയിൽ ചില നാവു പിഴകൾ സംഭവിച്ചു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിലെ വെെസ് പ്രസിഡൻ്റ് ട്രംപ് എന്ന് ഇടയ്ക്ക് കയറി പരാമർശിച്ചു. അതായിരിക്കും വരും മണിക്കൂറിലെ ഏറ്റവും വലിയ ചർച്ചയാകാൻ പോകുന്ന കാര്യവും.

താൻ ആരോഗ്യവാനാണെന്നും ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണെന്നും ഒരു മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് വ്യക്തമാക്കി ബൈഡൻ.
തൻ്റെ സ്ഥാനാർത്ഥിത്വത്തെ വലയം ചെയ്യുന്ന പ്രതിസന്ധിയെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ – ‘എനിക്ക് എൻ്റെ ജോലി പൂർത്തിയാക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. ട്രംപിനെ ഒരിക്കൽ ഞാൻ തോൽപ്പിച്ചു ഇനിയും ഞാൻ തോൽപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
#WATCH | US President Joe Biden mistakenly calls Kamala Harris 'Vice-President Trump'
— ANI (@ANI) July 12, 2024
He said, "Wouldn’t have picked vice-president Trump to be vice-president if I didn’t think she was not qualified to be president" pic.twitter.com/1HQJQb0tHp
വിദേശ നയത്തിൽ ട്രംപിനുള്ള മറുപടിയുമായി ബൈഡൻ രംഗത്തെത്തി. നാറ്റോയെ പരാമർശിക്കുന്നതിനിടെ ‘നമ്മുടെ സഖ്യകക്ഷികൾ കാരണം അമേരിക്ക ശക്തമാണെന്ന് അമേരിക്കൻ ജനത മനസ്സിലാക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,.. അമേരിക്കയ്ക്ക് സംഖ്യത്തിൽ നിന്ന് പിന്മാറാൻ കഴിയില്ല, നമ്മളാണ് ലോകത്തെ നയിക്കുന്നവർ”ബൈഡൻ പറഞ്ഞു. ഡൊണാൾഡ് ട്രംപിൻ്റെ “അമേരിക്ക ഫസ്റ്റ്” വിദേശ നയ നിലപാടിൽ നിന്ന് താൻ്റെ നിലപാട് വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ ഉടൻ തന്നെ യുദ്ധം അവസാനിക്കുമെന്നും ബൈഡൻ പറഞ്ഞു. “ഇപ്പോൾ ഇസ്രായേലും ഹമാസും കരാർ അംഗീകരിച്ചിരിക്കുന്നു. കൂടുതൽ ചർച്ചകൾക്കായി ഞാൻ എൻ്റെ ടീമിനെ അങ്ങോട്ട് അയച്ചിട്ടുണ്ട്. അവിടെ ഇനിയും പല വിടവുകളും അടയ്ക്കാനുണ്ട്. അദ്ദേഹം പറഞ്ഞു. സമാധാന കരാറിന്റെ ചട്ടക്കൂട് ഉണ്ടാക്കിയത് താനാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
പത്രസമ്മേളനം കഴിഞ്ഞ ഉടൻ തന്നെ ബൈഡനെ കളിയാക്കിക്കൊണ്ട് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ട്രൂത്തിൽ പ്രത്യക്ഷപ്പെട്ടു. ബൈഡൻ്റെ നാവു പിഴയെ പരിഹസിക്കുകയും അതിന് ബൈഡന് നന്ദി അറിയിക്കുകയും ചെയ്തു.
Joe Biden’s press conference over ,he says he is healthy and fit to beat Trump